പത്തനാപുരം: ജില്ലാ കളക്ടറുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതിപ്രളയം. പത്തനാപുരം സെന്റ്സ്റ്റീഫന്‍സ് സ്കൂളില്‍ വച്ച് നടന്ന സമാശ്വാസം 2017 എന്ന കളക്ടറുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതിയുമായി എത്തിയത് നൂറുകണക്കിനാളുകളാണ്. ജനസമ്പര്‍ക്കപരിപാടിയുടെ അറിയിപ്പിനെ തുടര്‍ന്ന് മുന്‍പ് ലഭിച്ച 406 പരാതികള്‍ക്ക് പരിഹാരം കണ്ടതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ കളക്ടര്‍ വകുപ്പുതല ഉദ്യോഗസ്ഥര്‍ക്കൊപ്പം നേരിട്ടെത്തി ഇന്നലെ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ചത് 427 പരാതികളാണ്. ഇവയ്ക്ക് പരിഹാരം കാണുന്നതിനായി അതാത് വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. പഞ്ചായത്തുമായി ബന്ധപ്പെട്ട് പരിഹരിക്കുന്നതിനായി 98 പരാതികളും റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട 84 പരാതികളും ലഭിച്ചു. സപ്ലൈ ഓഫീസ്, ബ്ലോക്ക് ഓഫീസ് എന്നിവയുമായി ബന്ധപ്പെട്ട 18 വീതം പരാതികളും ലഭിച്ചു.
ജില്ലാ കളക്ടര്‍ മിത്ര, സബ് കളക്ടര്‍ ഡോ.എസ്.ചിത്ര, എഡിഎം അബ്ദുള്‍ സലാം, ജില്ലാ സര്‍വെ ഡെപ്യൂട്ടി ഡയറക്ടര്‍ അനില്‍ കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ സി.സജീവ്, വര്‍ഗീസ്പണിക്കര്‍, തഹസീല്‍ദാര്‍ ടി.സി.ബാബുക്കുട്ടി, അഡീഷണല്‍ തഹസീല്‍ദാര്‍ എം,വേണുഗോപാല്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: