പുനലൂര്‍: സിപിഎം-ആര്‍എസ്പി സംഘര്‍ഷത്തെ തുടര്‍ന്ന് പുനലൂരില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജനം വലഞ്ഞു. ഹര്‍ത്താലിനോട് അനുബന്ധിച്ച് പ്രകടനം നടത്തിയ ഡിവൈഎഫ്ഐക്കാര്‍ കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു.
ചെറുകിടവ്യാപാരികളെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. വാഹനങ്ങള്‍ നിരത്തിലിറക്കിയവരെ ആക്രമിക്കാന്‍ ശ്രമമുണ്ടായി. ഇന്നലെ രാത്രിയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പുനലൂര്‍ മാര്‍ക്കറ്റിന് സമീപത്ത് ആര്എസ്പിക്കാര് അക്രമിച്ചത്. അക്രമത്തില്‍ വെട്ടേറ്റ മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആര്‍എസ്പി നേതാവ് രജിരാജിന് നേര്‍ക്ക് രണ്ടുമാസത്തിന് മുമ്പ് സിപിഎം അക്രമണം ഉണ്ടായി. ഗുരുതരമായി ഇയാള്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലെ ഉണ്ടായ ആക്രമണമെന്ന് പോലീസ് പറയുന്നു. പുനലൂര്‍ പോലീസ് കേസെടുത്തു. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ പ്രദര്‍ശനത്തെയും ഹര്‍ത്താല്‍ ബാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: