കറാച്ചി: പാക്കിസ്ഥാനിലെ ദക്ഷിണ സിന്ധ് പ്രവിശയില്‍ ഹിന്ദു ക്ഷേത്രത്തില്‍ അക്രമികള്‍ അഴിഞ്ഞാടി. മൂര്‍ത്തികളുടെ വിഗ്രഹങ്ങള്‍ അടിച്ചുതകര്‍ത്തു. അതിന്റെ അവശിഷ്ടങ്ങള്‍ ക്ഷേത്രത്തിനടുത്തുളള അഴുക്കുചാലില്‍ നിന്ന് ലഭിച്ചതായി പോലീസ് അറിയിച്ചു.
തട്ടാ ജല്ലയിലെ ഘാരോ ടൗണിലാണ് സംഭവം. വെളുപ്പിനു ഒരു മണിക്കും അഞ്ചു മണിക്കും ഇടയ്ക്കാണ് അക്രമികള്‍ ക്ഷേത്രത്തില്‍ അഴിഞ്ഞാടിയത്. രാവിലെയെത്തിയ ഭക്തരാണ് വിഗ്രഹങ്ങള്‍ തകര്‍ത്തതായി കണ്ടെത്തിയത്. ഈ സംഭവത്തില്‍ പോലീസ് ഭീകരാക്രമണത്തിനും ദൈവനിന്ദയ്ക്കും കേസെടുത്തു. അന്വേഷണം നടന്നുവരുകയാണെന്ന് പോലീസ് ഓഫീസര്‍ ഫിഡാ ഹുസൈന് അറിയിച്ചു.
അക്രമികളെ ഉടന്‍ പിടികൂടുമെന്ന് സിന്ധ് മുഖ്യമന്ത്രിയുടെ ഉപദേശകന് ഡോ.ഘാട്ടോ മാല് പറഞ്ഞു. കറാച്ചിയില്‍ നിന്ന് ആറുപതു കിലോമീറ്റര്‍ അകലെയാണ് ഘാരോ നഗരം. രണ്ടായിരം കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗവും ഹിന്ദുക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: