ഇസ്ലാമാബാദ്: പാക്കിസഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിശ്വസ്തനായ താരിഖ് ഫത്തേമിയെ വിദേശകാര്യ ഉപദേഷ്ടാവ് സ്ഥാനത്തുനിന്ന് നീക്കി. മാധ്യമങ്ങള്‍ക്ക് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയതിന്റെ പേരിലാണ് നടപടി.
പാക്കിസ്ഥാന്റെ രാഷ്ട്രീയ-സൈനിക നേതൃത്വത്തിലുളളവര്‍ പങ്കെടുത്ത യോഗത്തിന്റെ രഹസ്യ വിവിരങ്ങളാണ് ഫത്തേമി മാധ്യമങ്ങള്‍ക്ക്് ചോര്‍ത്തി നല്‍കിയത്്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക സമിതിയുടെ നിര്‍ദേശങ്ങള്‍ അംഗീകരിച്ചാണ് ഫത്തേമിയെ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സ്ഥാനത്തു നിന്ന് നീക്കിയത്.
ഫാത്തേമിയെ പുറത്താക്കിയതിനെ തുടര്‍ന്ന് സൈന്യവും സര്‍ക്കാരും തമ്മിലുളള ഭിന്നതഏറുന്നതായി സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: