തിരുവനന്തപുരം: റോഡുകള്‍ ഏതുവിഭാഗത്തില്പ്പെടുന്നെന്നും അവയ്ക്ക് എന്തു പദവി നല്‍കണമെന്നും നിശ്ചയിക്കുന്നത് എക്സൈസ് വകുപ്പല്ലെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്. രണ്ടുറോഡുകള്ക്ക് ഒരേ പദവി നിലവിലുണ്ടെങ്കില്‍ അതിലൊന്ന് മാറ്റുക സ്വാഭാവികമാണ്.
പദവി മാറ്റുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് എന്‍ഫോഴ്സ്മെന്റ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലകളിലെ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍മാര്‍ക്കായി വാങ്ങിയ വാഹനങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു മന്ത്രി.
റോഡുകള്‍ക്ക് പദവി നിര്‍ണയിച്ചതില്‍ അപാകത ഉണ്ടായിരുന്നു. ദേശീയപാതയില്‍ നിന്ന് 500 മീറ്റര്‍ മാറി മാത്രമേ മദ്യശാലകള്‍ പ്രവര്‍ത്തിക്കാവൂ എന്ന സുപ്രീംകോടതി വിധി വന്നതോടെ ഇക്കാര്യം ബിയര്‍-വൈന്‍ പാര്‍ലര്‍ ഉടമകള്‍ കോടതിയില്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് ഒരേ പദവിയുള്ള റോഡുകളുടെ കാര്യത്തില്‍ മാറ്റം വരുത്താന്‍ തീരുമാനമുണ്ടായി. അക്കാര്യം പൊതുമരാമത്തുവകുപ്പും കേന്ദ്ര ദേശീയപാത അതോറിറ്റിയും ഒക്കെ ചേര്‍ന്നു തീരുമാനിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
നിയമവിധേയമായി മദ്യലഭ്യത കുറയുന്നത് അനധികൃത മദ്യത്തിന്റെ വരവ് വര്‍ധിപ്പിക്കും. കേരളത്തില്‍ ഇടക്കാലത്ത് നിലച്ചിരുന്ന സ്പിരിറ്റിന്റെ വരവ് പുനരാരംഭിച്ചിരിക്കുകയാണ്. സേനാംഗങ്ങളുടെ അംഗബലം വര്‍ധിപ്പിക്കും. പുതുതായി 138 വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരെ റിക്രൂട്ട് ചെയ്യും. വനിതാ പട്രോളിംഗ് ആരംഭിക്കുന്നതിനും വാഹനം വാങ്ങുന്നതിനുമായി രണ്ടുകോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇ- ഗവേണന്‍സ് നടപ്പാക്കുന്നതിന്റെ ഭാഗമായി ആസ്ഥാനം മുതല്‍ ജില്ലാ ഓഫീസുകള്‍ വരെ ഇ-ഓഫീസ് നടപ്പിലാക്കും. 22 സേവനങ്ങളില്‍ 16 എണ്ണം ഓണ്‍ലൈനാക്കി. ബാക്കി സേവനങ്ങളും ഈവര്‍ഷം ഓണ്‍ലൈനാക്കും.
എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്, അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍മാരായ എ. വിജയന്, കെ.എ. ജോസഫ് തുടങ്ങിയവരും മറ്റ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: