തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസില്‍ നുണപരിശോധനക്ക് സമ്മതമെന്ന് സിപിഎം കൗണ്‍സിലര്‍ ജയന്തനും കൂട്ടാ ളികളും.
പ്രതിചേര്‍ക്കപ്പെട്ട നാല് പേരും നുണപരിശോധനക്ക് സമ്മതമാണെന്ന് കോടതിയെ അറിയിച്ചു.
ഇക്കഴിഞ്ഞ 10നാണ് കേസില്‍ ആരോപണ വിധേയരായ സിപി എം നേതാവും കൗണ്‍സിലറുമായ ജ!യന്തന്‍, ബിനീഷ്, ജിനീഷ്, ഷിബു എന്നിവരെ നുണപരിശോധനക്ക് വിധേയമാക്കാന്‍ അനുമതി തേടി പൊലീസ് വടക്കാഞ്ചേരി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്. പൊലീസ് അപേക്ഷയില്‍ സമ്മതമറിയിക്കുന്നതിന് ശനിയാഴ്ച കോടതിയില്‍ ഹാജരാവുന്നതിന് നോട്ടീസ് അയച്ചിരുന്നു.
കോടതിയില്‍ ഹാജരായ നാല് പേരും നുണപരിശോധനക്ക് സമ്മതമാണെന്ന് കോടതിയെ അറിയിച്ചു.
ഇതേ തുടര്‍ന്ന് ഇവരുടെ രഹസ്യമൊഴി മജിസ്ട്രേട്ട് രേഖപ്പെടുത്തി.
ആരോപണമുയര്‍ന്നപ്പോള്‍ തന്നെ, തങ്ങളെ നുണപരിശോധനക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് ജയന്തനും മറ്റ് മൂന്ന് പേരും മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു.
2016 നവംബര്‍ ഒന്നിനാണ് വടക്കാഞ്ചേരി പീഡനക്കേസ് ആരോപണം വന്നത്. ആരോപണത്തിന് അഞ്ച് മാസം പിന്നിടുമ്പോഴാണ് ശാസ്ത്രീയ തെളിവുകളുടെ അഭാവത്തില്‍ കേസ് എങ്ങുമെത്തുന്നില്ലെന്ന വിലയിരുത്തലില്‍ പൊലീസ് എത്തിയത്.
ഈ സാഹചര്യത്തിലാണ് നുണപരിശോധനാ നടപടികളിലേക്ക് പൊലീസ് കടന്നത്. യുവതിയെ പീഡിപ്പിച്ചെന്നു പറയുന്ന സ്ഥലം കണ്ടെത്താന്‍ ഇതുവരെ പൊലീസിനു കഴിഞ്ഞിട്ടില്ല. തിരുവുള്ളക്കാവ് ഭാഗത്ത് ആള്‍താമസമില്ലാത്ത പണിപൂര്‍ത്തിയാകാത്ത വീട്ടില്‍വച്ചു പീഡിപ്പിച്ചെന്നാണു യുവതിയുടെ മൊഴി.
യുവതിയുടെ മൊഴിയില്‍ വ്യക്തതയില്ലെന്നാണ് പൊലീസ് പറയുന്നത്.
വീട് കണ്ടെത്താന്‍ കഴിഞ്ഞില്ല. യുവതിയെ പീഡിപ്പിക്കാന്‍ കൊണ്ടുപോയ കാര്‍ കസ്റ്റഡിയിലെടുത്തുവെങ്കിലും ഇതിലും തുടരന്വേഷണമുണ്ടായില്ല. പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടത്തുന്ന കാര്യത്തിലും വ്യക്തതയായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: