അങ്കാറ: സൈനിക അട്ടിമറി നീക്കവുമായി ബന്ധപ്പെട്ട് തുര്‍ക്കിയില്‍ 4000 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടു. ഇവരില്‍ ഭൂരിഭാഗവും ജഡ്ജിമാരും പ്രോസിക്യൂട്ടര്‍മാരുമാണെന്നാണ് റിപ്പോര്‍ട്ട്.
ഇതേസമയം, തുര്‍ക്കിയില്‍ ഓണ്‍ലൈന്‍ സര്‍വവിജ്ഞാനകോശമായ വിക്കിപീഡിയക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. വെബ്സൈറ്റിന് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയതിന്റെ കാരണം വ്യക്തമല്ല.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടന്ന അട്ടിമറി നീക്കത്തില്‍ 249 പേര് കൊല്ലപ്പെടുകയും 2200 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: