കാസർകോട്: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേരുന്നതുമായി ബന്ധപ്പെട്ടു ദുരൂഹസാഹചര്യത്തിൽ കാണാതായവരിൽ ഒരാൾകൂടി മരിച്ചതായി നാട്ടിൽ വിവരം ലഭിച്ചു. പാലക്കാട് യാക്കര സ്വദേശി ബെസ്റ്റിൻ വിൻസന്റ് (യഹിയ–23) മരിച്ചതായാണു വിവരം.
നേരത്തേ ഇതുസംബന്ധിച്ച വിവരങ്ങൾ നാട്ടിലെത്തിച്ച, പടന്നയിലെ കെ.പി. അഷ്ഫാക്ക് തന്നെയാണ് ഇക്കുറിയും ബന്ധുക്കളെ വിവരമറിയിച്ചത്. അഷ്ഫാക്കിനെയും ഇവർക്കൊപ്പം കാണാതായിരുന്നു. കാസർഗോഡ് നിന്നു കാണാതായവരുടെ ബന്ധുക്കൾക്കാണ് അഷ്ഫാക്ക് സന്ദേശം അയച്ചത്. മുമ്പും ഐഎസിൽ ചേർന്ന മലയാളികളെ കുറിച്ചുള്ള വിവരങ്ങൾ ഇയാൾ തന്നെയാണ് അയച്ചിരുന്നത്.
മുമ്പ് മലയാളികൾ അഫ്ഗാനിസ്താനിൽ കൊല്ലപ്പെട്ട വിവരം അറിയിച്ചതും അഷ്ഫാക്ക് തന്നെയായിരുന്നു. നേരത്തെ ടി.കെ ഹഫീസുദ്ദീൻ, മുർഷിദ് മുഹമ്മദ് എന്നിവർ കൊല്ലപ്പെട്ടെന്നായിരുന്നു വിവരം. യഹിയയ്ക്കൊപ്പം ഭാര്യ തമ്മനം സ്വദേശിയായ മെറിനെയും കാണാതായിരുന്നു. യഹിയയുടെ സഹോദരൻ ഈസയും 21 അംഗ സംഘത്തിൽ ഉൾപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: