ലഖ്നൗ: അനധികൃതമായി പ്രവര്‍ത്തിക്കുന്ന പടക്കനിര്മ്മാണശാലകള്ക്കെതിരേ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്കി. ഗാസിയാബാദില്‍ പടക്കസംഭരണശാലയിലുണ്ടായ അപകടത്തില്‍ അഞ്ചു പേര് കൊല്ലപ്പെട്ടതിനേത്തുടര്‍ന്നാണ് യോഗിയുടെ നിര്‍ദ്ദേശം.
സംസ്ഥാനത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന പടക്കനിര്‍മ്മാണശാലകള്‍ കണ്ടെത്തി അവയുടെ നടത്തിപ്പുകാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഗാസിയാബാദ് സംഭവത്തെ പരിതാപകരമെന്നു വിശേഷിപ്പിച്ചുകൊണ്ടായിരുന്നു യോഗിയുടെ നിര്‍ദ്ദേശം.
ഇത്തരം സ്ഥാപനങ്ങള്‍ കണ്ടെത്തുന്നതിനും നടപടിയെടുക്കുന്നതിനും ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും, പൊലീസ് സൂപ്രണ്ടുമാര്‍ക്കും ചുമതല നല്കി. ലൈസന്‍സും, കൃത്യമായ സുരക്ഷാമാനദണ്ഡങ്ങളുമില്ലാതെ ഒരു പടക്കനിര്മ്മാണശാലയോ, സംഭരണശാലയോ സംസ്ഥാനത്തു പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ജനവാസകേന്ദ്രങ്ങളില്‍ ഒരു കാരണവശാലും ഇത്തരം സ്ഥാപനങ്ങള്‍ അനുവദിക്കില്ല. ലൈസന്‍സുളള സ്ഥാപനങ്ങള്‍ ഇതിനായുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: