റോം: യുദ്ധം മാനവകുലത്തിന്റെ നാശത്തിന് കാരണമാകുമെന്ന് മാർപാപ്പ. മാനവകുലത്തിന്റെ ഭാവിയെക്കരുതി പ്രശ്നപരിഹാരത്തിന് രാജ്യാന്തര സമൂഹം ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ രംഗത്തെത്തി. ഉത്തരകൊറിയയും അമേരിക്കയും തമ്മിൽ ഏത് നിമിഷവും യുദ്ധം പൊട്ടി പുറപ്പെടാനിരിക്കെയാണ് മാർപാപ്പയുടെ പ്രസ്താവന പുറത്ത് വന്നത്.
ഈജിപ്ത് സന്ദർശനത്തിനുശേഷം മടങ്ങവെ, വിമാനത്തിൽ മാധ്യമപ്രവർത്തകർക്ക് അനുവദിച്ച പതിവ് അഭിമുഖത്തിലാണ് മാർപാപ്പ ലോകത്തെ ഗ്രസിച്ചുനിൽക്കുന്ന വിഷയത്തെക്കുറിച്ച് പ്രതികരിച്ചത്. നോർവെയേപ്പോലുള്ള രാജ്യങ്ങൾ പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാൻ എല്ലായ്പ്പോഴും തയാറാണെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.
ഏതെങ്കിലും സാഹചര്യത്തിൽ സംഘർഷം മൂർച്ഛിക്കുകയും യുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്താൽ, മനുഷ്യകുലത്തിലെ സിംഹഭാഗവും അതോടെ ഭൂമിയിൽനിന്ന് അപ്രത്യക്ഷമാകുമെന്ന് മാർപാപ്പ മുന്നറിയിപ്പു നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: