മലപ്പുറം : ടി.പി സെന്‍കുമാറിന്റെ പുനര്‍നിയമനം സംബന്ധിച്ച് സര്‍ക്കാരിന്ആ ശയക്കുഴപ്പമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിധി പരിശോധിച്ച ശേഷമായിരിക്കും പുനര്‍ നിയമനത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ.
വിധി വന്ന് അടുത്ത നിമിഷം തന്നെ അത് നടപ്പിലാക്കാന്‍ കഴിയില്ല. സുപ്രിംകോടതി വിധി അന്തിമമാണെന്നും സര്‍ക്കാര്‍ തലത്തില്‍ മറ്റ് ആശങ്കകളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിധി നടപ്പിലാക്കുന്നതില്‍ കാലതാമസം നേരിടുന്നുവെന്ന വിമര്‍ശനങ്ങളുണ്ടല്ലോ എന്ന ചോദ്യത്തിന് ആര്‍ക്കാണ് ആ ആക്ഷേപമുള്ളതെന്ന മറുചോദ്യം പിണറായി ഉന്നയിച്ചു. വിധി വന്നതിന് പിറ്റേ ദിവസം വന്നെ നടപ്പാക്കുമെന്ന് പ്രതീക്ഷിച്ചവര്‍ക്കാണ് കാലതാമസം സംബന്ധിച്ച ആക്ഷേപമുള്ളതെന്നും, സര്‍ക്കാരിന് ആശയക്കുഴപ്പമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡി.ജി.പി സ്ഥാനത്തേക്കുളള പുനര്‍നിയമനം വൈകുന്നുവെന്ന് ആരോപിച്ച് ടി.പി സെന്‍കുമാര്‍ ഇന്നലെ സുപ്രിംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. പുനര്‍നിയമനം വൈകുന്നതിന് പിന്നില്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് തന്നോടുള്ള വിരോധമാണെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: