ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കു നേരെ സ്ഫോടനം നടത്താന്‍ ഐഎസ് ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. ദേശീയ അന്വേഷണ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഭോപ്പാല്‍-ഉജ്ജയ്ന്‍ ട്രെയിന്‍ സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരാണ് സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതെന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഒക്ടോബര്‍ 17ന് പ്രധാനമന്ത്രി പങ്കെടുത്ത ലഖ്നൗ രാംലീല മൈതാനിയില്‍ നടന്ന റാലിയില്‍ ഐഎസ് അനുകൂല സംഘടന സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായി ട്രെയിന്‍ സ്ഫോടന കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഡാനിഷാണ് എന്‍ഐഎയ്ക്ക് മൊഴി നല്‍കിയത്. ഡാനിഷും ആതിഫ് മുസാഫറും സുഹൃത്തുക്കളും ചേര്‍ന്നാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്നും ഇതിനായി ബോംബുകള്‍ നിര്‍മ്മിച്ചിരുന്നതായി ഇയാള്‍ മൊഴി നല്‍കിയതായി എന്‍ഐഎ പറയുന്നു. റാലിയുടെ പരിസര പ്രദേശത്ത് ബോംബുകള്‍ സ്ഥാപിച്ചെങ്കിലും സ്ഫോടനം നടന്നില്ലെന്നും ഇവര്‍ മൊഴി നല്കി.
റാലി നടക്കുന്ന തലേദിവസ രാത്രിയല് വേദിക്കരികിലുള്ള ചവറ്റു കൂട്ടയില്‍ ഇവ നിക്ഷേപിക്കുകയായിരുന്നു. ബോംബുകള്‍ക്കൊപ്പം ടൈമറും സ്ഥാപിച്ചിരുന്നെങ്കിലും പൊട്ടിയില്ലെന്നും രണ്ടു ദിവസം കഴിഞ്ഞ് പരിശോധിച്ചപ്പോള്‍ ഏതാനം വയര്‍ കഷ്ണങ്ങള്‍ മാത്രമാണ് കണ്ടതെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
മാര്‍ച്ച് 27ന് ഉജ്ജയ്ന്‍ റെയില്‍വേ ട്രാക്കില്‍ ബോംബുകള്‍ സ്ഥാപിച്ച കേസിലാണ് ആതിഫുള്പ്പെടെ ആറു പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഖുരാസന്‍ മൊഡ്യൂള്‍ എന്നറിയപ്പെടുന്ന ഭീകരവാദി വിഭാഗത്തിന്റെ സ്വയം പ്രഖ്യാപിത തലവനാണ് കസ്റ്റഡിയിലുള്ള ആതിഫ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: