കോട്ടയം: ജില്ലയിലെ നെല്‍കര്‍ഷകര്‍ക്ക് സംഭരണവിലയായി ലഭിക്കാനുള്ളത് 6.5 കോടി രൂപ. സംഭരിക്കുന്ന നെല്ലിന് ഒരാഴ്ചയ്ക്കുളളില്‍ വില നല്‍കുമെന്നാണ് സര്‍ക്കാര്‍ ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ സംഭരണ വില ലഭിക്കാത്തതിനെ തുടര്‍ന്ന് കര്‍ഷക പ്രതിഷേധം വന്നപ്പോള്‍ അടുത്ത സീസണ് മുതല്‍ പദ്ധതി നടപ്പാക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്. സംസ്ഥാനത്ത് 300 കോടി രൂപയോളമാണ് നെല്ല് സംഭരിച്ച വിലയായി കൊടുക്കാനുള്ളത്.
കൊടും വരള്‍ച്ചയെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് പ്രതീക്ഷച്ചത്ര വിളവ് ലഭിച്ചില്ല.തണ്ണീര്‍മുക്കം ബണ്ട് തുറന്ന് വിട്ടതിന് ശേഷം ഉപ്പ് രസം വര്‍ധിച്ചതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. അതേ സമയം സപ്ലൈക്കോയ്ക്ക് വേണ്ടി നെല്ല് സംഭരിക്കുന്ന സ്വകാര്യമില്ലുകര് കര്‍ഷകരെ ചൂഷണം ചെയ്യുകയായിരുന്നു. ദിവസങ്ങളോളം നെല്ലിന് കാവിലിരുന്നിട്ടാണ് മില്ലുകാര്‍ നെല്ലെടുക്കാന്‍ വന്നത്. കൊടുംചൂടില്‍ കര്‍ഷകര്‍ കഷ്ടപ്പെട്ടാണ് നെല്ല് തിരിച്ചും മറിച്ചുമിട്ട് ഉണക്കിയെടുത്തത്. ഇടയ്ക്ക് പെയ്ത വേനല്‍ മഴയും കര്‍ഷകര്‍ക്ക് ആധിയുണ്ടാക്കിഇങ്ങനെയുണ്ടാക്കിയ നെല്ലിന് പ്രതീക്ഷിച്ച വില ലഭിച്ചില്ല. ഈര്‍പ്പമുണ്ടെന്ന കാരണം പറഞ്ഞ് 30 കിലോ കിഴിവ് ആവശ്യപ്പെട്ടാണ് മില്ലുകാര്‍ കര്‍ഷകരെ ബുദ്ധിമുട്ടിച്ചത്. ഒടുവില്‍ പല കര്‍ഷകരും നിവൃത്തിയില്ലാതെ നഷ്ടം സഹിച്ചാണ് നെല്ല് കൊടുത്തത്. എന്നാല്‍ പണം മാത്രം ലഭിച്ചില്ല. എപ്പോള്‍ കിട്ടുമെന്ന് വ്്യക്തവുമല്ല.
കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം കൃത്യമായി നെല്ല് വില കൊടുക്കാന്‍ ലഭിക്കുന്നുണ്ടെങ്കിലും സംസ്ഥാന വിഹിതം താമസിക്കുകയാണ്. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയാണ് ഇതിന് പ്രധാന കാരണം. അടുത്ത വര്‍ഷം മുതല്‍ പണം മുന്‍കൂറായി ലഭ്യമാക്കുമെന്നാണ് കൃഷി വകുപ്പ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: