ന്യൂദല്‍ഹി: ഭാരം കുറയ്ക്കാന്‍ വന്ന് വിവാദങ്ങള്‍ സൃഷ്ടിച്ച ഈജിപ്തുകാരി ഇമാന് അഹമ്മദ് ഇന്ത്യ വിട്ടു. ഇവരുടെ ഭാരം കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ചികിത്സയ്ക്കായി വിമാനച്ചെലവക്കം എണ്‍പത്തിമൂന്നു ലക്ഷം രൂപയടക്കം ചികിത്സയ്ക്ക് ഇതുവരെ രണ്ടു കോടി രൂപ മുടക്കി എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആദ്യ ശസ്ത്രക്രിയകള്‍ക്കു ശേഷം ഭാരം കുറഞ്ഞെന്ന ആശുപത്രിയുടെ അവകാശവാദത്തിനെതിരെ ഇമാന്റെ സഹോദരി രംഗത്തു വന്നതോടെ ഡോക്ടര്‍മാര്‍ ചികിത്സിക്കുന്നതില്‍ നിന്ന് പിന്മാറി.
മികച്ച ജീവിതം മുന്നോട്ടു നയിക്കാന്‍ ഇമാനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ചികിത്സയ്ക്കു നേതൃത്വം നല്കിയ ഡോ. മുഫസല്‍ ലക്ഡവാല ട്വീറ്റ് ചെയ്തു. തുടര്‍ ചികിത്സയ്ക്കായി ദുബായിയിലേക്കാണ് ഇമാന് പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: