ഇരിങ്ങാലക്കുട : ആറാട്ടുപുഴ ഹിന്ദു മഹാസമ്മേളനം ആയിരക്കണക്കിന് ജനങ്ങളുടെ സാന്നിദ്ധ്യംകൊണ്ട് ശ്രദ്ധേയമാകുന്നു.
സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ രാവിലെ ഗോപൂജയോടെ പരിപാടികള്‍ ആരംഭിച്ചു.
ഹിന്ദു ധര്‍മ്മത്തിന്റെ അടിസ്ഥാന സന്ദേശങ്ങള്‍ എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടര്‍ ഡോ.എന്‍.ഗോപാലകൃഷ്ണന് പ്രഭാഷണം നടത്തി.
ഇന്നത്തെ സാമൂഹ്യപ്രശ്നങ്ങളുടെ ശാശ്വതപരിഹാരത്തിന് കാലാനുവര്‍ത്തിയായ ഭഗവദ്ഗീതാപഠനം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് എഴുമറ്റൂര്‍ ശ്രീവിദ്യാധിരാജ പരമഭട്ടാര ആശ്രമം മഠാധിപതി കൃഷ്ണാനന്ദ തീര്‍ത്ഥപാദര്‍ ഞാന്‍ ആര് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.
രണ്ടുമണിക്ക് മാധ്യമങ്ങളും ഹിന്ദുസമൂഹവും എന്ന വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകനായ ടി.ജി.മോഹന്‍ദാസ് പ്രഭാഷണം നടത്തി.
നാലുമണിക്ക് നടന്ന യുവജനസംഗമം രാഹുല്‍ ഈശ്വര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് ധര്‍മ്മജാഗരണ്‍ പ്രമുഖ് വി.സായിറാം അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ വിചാരകേന്ദ്രം സംഘടനാസെക്രട്ടറി കാ ഭാ സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി.
കോളനിവല്‍കൃത മാനസികാവസ്ഥയില്‍ ജീവിക്കുന്ന യുവാക്കള്‍ സ്വാമി വിവേകാനന്ദന്മാരായി ജീവിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
യുവാക്കള്‍ ഇന്ത്യക്കാരില്‍നിന്ന് ഭാരതീയരാകണം. അഭാരതീയമായ മനസിനെ സൃഷ്ടിക്കുന്ന, ദേശീയബോധമില്ലാത്ത ജനതയെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം മാറ്റി ഭാരതീയ വിദ്യാഭ്യാസസമ്പ്രദായം നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏകദൈവ ആരാധന സമ്പ്രദായം എന്ന സെമറ്റിക് മതസങ്കല്പം പ്രകൃതിക്കു നിരക്കുന്നതല്ല. ഈ സങ്കല്പം ഹിന്ദുവിനെ അടിച്ചേല്പിക്കുന്നത് വൈവിധ്യമാര്‍ന്ന ആരാധനാസങ്കല്പങ്ങളുടെ മാതാവായ ഹിന്ദുമതത്തെ തകര്‍ക്കാനെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നത്തെ ഭരണാധികാരികള്‍ക്ക് ക്ഷേത്രത്തെ സംരക്ഷിക്കുന്നവര്‍ വര്‍ഗീയവാദികളും കാട് കൈയ്യേറുന്നവര്‍ സ്വര്ഗ്ഗീയരുമാണെന്ന് കാ ഭാ സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: