ന്യൂദല്‍ഹി: പാക്കിസ്ഥാന്റെ വടക്കന്‍ മേഖലയിലെ തര്‍ക്ക പ്രദേശമായ ജില്‍ജിത്- ബാള്‍ട്ടിസ്ഥാനില്‍ ഹിതപരിശോധന നടത്തിയാല്‍ ജനങ്ങള്‍ ഇന്ത്യയ്ക്കൊപ്പം നില്‍ക്കുമെന്ന് പാക് വിമത നേതാവ് അബ്ദുള്‍ ഹമീദ് ഖാന്. തര്‍ക്കപ്രദേശത്ത് പാക്കിസ്ഥാന് നടത്തുന്ന അതിക്രമങ്ങള്‍ അസഹനീയമാണെന്ന് ഖാന് പറഞ്ഞു.
ജില്ജിത്തിലെ പ്രതിഷേധ പരിപാടിയില്‍ അബ്ദുള്‍ ഹമീദ് ഖാന് നടത്തിയ പരാമര്‍ശങ്ങള്‍ വാര്‍ത്താ ഏജന്‍സിയാണ് പുറത്തുവിട്ടത്.
പാക് അധീന കശ്മീരിന്റെ ഭാഗമായ ജില്‍ജിത്- ബാള്‍ട്ടിസ്ഥാനിലൂടെയാണ് ചൈന- പാക് സാമ്പത്തിക ഇടനാഴി കടന്നു പോകുന്നത്. ഇടനാഴിയെ എതിര്‍ത്ത നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരെ പാക് സൈന്യവും സര്‍ക്കാരും അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുകയാണ്. മേഖലയിലെ ജനങ്ങളാകെ അസ്വസ്ഥരാണ്, ഹമീദ് ഖാന് പറഞ്ഞു.
ജനഹിത പരിശോധന നടന്നാല്‍ ജനങ്ങള്‍ ഇന്ത്യയ്ക്ക് വോട്ട് ചെയ്യും. ഇന്ത്യ ഒരിക്കലും ഞങ്ങള്‍ക്ക് മേല്‍ അതിക്രമങ്ങള്‍ ചെയ്യില്ല. ഞങ്ങളുടെ സ്ഥലം കയ്യേറാനും ഇന്ത്യ ശ്രമിക്കില്ല. എന്നാല്‍ തദ്ദേശീയരുടെ അനുമതി പോലും ചോദിക്കാതെ പ്രദേശം കയ്യടക്കാനാണ് പാക്കിസ്ഥാന്റെ ശ്രമമെന്നും ഖാന് കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക ഇടനാഴിക്കായി ആയിരക്കണക്കിന് ഏക്കര്‍ പ്രദേശമാണ് പാക് സര്‍ക്കാര്‍ സൈനിക നടപടിയിലൂടെ ഒഴിപ്പിച്ചെടുത്തത്. പാക് അധീന കശ്മീരിന് യാതൊരു പ്രയോജനവുമില്ലാത്ത പദ്ധതിക്കായി സ്ഥലം ഏറ്റെടുത്തതിനെതിരെ പിഒകെയിലെ സര്‍ക്കാരും പാക് ഭരണകൂടത്തിനെതിരെ പ്രതിഷേധത്തിലാണ്. ചൈനയില്‍ നിന്ന് പണം തട്ടിയെടുക്കുക മാത്രമാണ് പാക് സര്‍ക്കാരിന്റെ ലക്ഷ്യം.
സ്വതന്ത്ര ഭരണ സംവിധാനമുള്ള പ്രദേശമാണ് ജില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍. അതിശക്തമായ ഇന്ത്യാ അനുകൂല വികാരം മേഖലയിലുണ്ട്. ജില്‍ജിത്-ബാള്‍ട്ടിസ്ഥാനിലെ വിവിധ സ്വാതന്ത്ര്യപ്രക്ഷോഭ സംഘടനകള്‍ പാക് സര്‍ക്കാരിനും സൈന്യത്തിനുമെതിരെ നാളുകളായി പോരാട്ടത്തിലാണ്.
നൂറുകണക്കിന് നേതാക്കളെയാണ് ഇതിനകം പാക് സൈന്യം കൊന്നു തള്ളിയത്. ബലൂച്ചിസ്ഥാനിലെ സ്വാതന്ത്ര്യ പ്രക്ഷോഭകരോട് ചെയ്യുന്ന അതേ ക്രൂരതയാണ് ജില്ജിത്തിലും പാക് സൈന്യം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: