ന്യൂദല്‍ഹി: ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ 2024 മുതല്‍ ഒരുമിച്ച് നടത്താന്‍ നിതി ആയോഗിന്റെ നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് ചെലവുകള്‍ കുറയ്ക്കുന്നതതിനായാണ് ഇത്.
ഇക്കാര്യത്തില്‍ ആറുമാസത്തിനുള്ളില്‍ ഉന്നതതല സമിതി തീരുമാനമെടുക്കും. അടുത്ത മാര്‍ച്ചിനുള്ളില്‍ ഇത് സംബന്ധിച്ച അവസാന രൂപരേഖ നിതി ആയോഗ് കേന്ദ്ര സര്‍ക്കാരിന് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം 23ന് ചേര്‍ന്ന നിതി ആയോഗ് കൗണ്‍സില്‍ ഇതുസംബന്ധിച്ച് പ്രാരംഭ റിപ്പോര്‍ട്ട് പരിശോധിച്ചിരുന്നു.
ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച് റിപ്പബ്ലിക് ദിനാഘോഷത്തില്‍ സംസാരിക്കുമ്പോള്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി അഭിപ്രായപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇതേ ആശയം മുന്നോട്ടു വെച്ചിരുന്നു.
തെരഞ്ഞെടുപ്പുകള്‍ ഒന്നാച്ചാക്കിയാല് ഇതുമുലമുള്ള അധിക ചെലവുകള്‍ ഒരു പരിധി വരെ കുറയ്ക്കാനുമാവും. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിന് 1,100 കോടിയാണ് ചെലവിട്ടത്. 2014ല്‍ ഇത് 4000 കോടിയായി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: