മീററ്റ്: ഉത്തര്‍പ്രദേശില്‍ സൈന്യത്തില്‍ നിന്നു വിരമിച്ച കേണലിന്റെ വീട്ടില്‍ നിന്ന് 40 തോക്കും ഒരു കോടി രൂപയും പിടിച്ചു. കേണല്‍ ദേവിന്ദ്ര കുമാറിന്റെ മീററ്റിലെ വീട്ടില്‍ റവന്യൂ രഹസ്യാന്വേഷണ വിഭാഗവും (ഡിആര്‍ഐ), വനം വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണിത്.
നീല മാനിന്റെ 117 കിലോ മാംസം, ആനക്കൊമ്പ്, അഞ്ച് മാനുകളുടെ അസ്തികൂടം, സമ്പാരി മാനിന്റെ കൊമ്പുകള്‍, കൃഷ്ണമൃഗത്തിന്റെ കൊമ്പിന്റെ ഭാഗം, കുറത്ത ആടിന്റെ തോല് തുടങ്ങിയവയും പിടിച്ചെടുത്തു. ദേവിന്ദ്രയ്ക്കെതിരെ വനസംരക്ഷണ നിയമപ്രകാരം കേസെടുത്തതായി വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു പരിശോധന.
ദേവിന്ദ്രയുടെ മകന് പ്രശാന്ത് ബിഷ്ണോയി ദേശീയ ഷൂട്ടിങ് താരമാണ്. ഇയാളാണോ മൃഗവേട്ടയ്ക്കു പിന്നിലെന്നും സംശയം. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ അറുപത്തിയഞ്ചാം സ്ഥാനം നേടിയ പ്രശാന്തിന് ദേശീയ റൈഫിള്‍ അസോസിയേഷന്റെ അധികാരപത്രവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: