ന്യൂദല്‍ഹി: ഡീസല്‍ വാഹനങ്ങളടക്കം എല്ലാ വാഹനങ്ങളുടെയും കാലാവധി നിശ്ചയിക്കാനുള്ള അധികാരം സര്‍ക്കാരിനെന്ന് കേന്ദ്ര സര്‍ക്കാര്‍. ദല്‍ഹിയില്‍ 10 വര്‍ഷം കഴിഞ്ഞ ഡീസല്‍ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ കേന്ദ്രത്തിന്റെ സത്യവാങ്മൂലം.
മോട്ടോര്‍ വാഹന നിയമമനുസരിച്ച് വാഹനങ്ങളുടെ കാലാവധി നിര്‍ണയിക്കാനുള്ള അധികാരം സര്‍ക്കാരിനാണ്. നിയമം ഭേദഗതി ചെയ്യുമ്പോള്‍ ആദ്യം വിജ്ഞാപനമിറക്കണം. ട്രൈബ്യൂണല്‍ ഇതു ലംഘിച്ചു. ജനങ്ങള്‍ക്കു ദോഷകരമെന്നു ബോധ്യമായാല്‍ രജിസ്ട്രേഷന് ഉദ്യോഗസ്ഥന് നടപടിയെടുക്കാം, കേന്ദ്ര ഘന വ്യവസായ മന്ത്രാലയം നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
വര്‍ഷം കണക്കാക്കി വലിയ വാഹനങ്ങള്‍ ഒഴിവാക്കിയാല്‍ അതു സാധാരണക്കാരെ ബാധിക്കും.
വാഹനപുക മാത്രമല്ല മലിനീകരണത്തിനു കാരണം. പെട്രോള്‍ വാഹനങ്ങളും മാലിന്യമുണ്ടാക്കുന്നു. ദേശീയ തലസ്ഥാന നഗര പ്രദേശമെന്നാണ് ട്രൈബ്യൂണല്‍ ഉത്തരവില്‍ പറയുന്നത്. ദല്‍ഹി, ഹരിയാന, രാജസ്ഥാന്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളുടെ ഭാഗങ്ങളും ഇതില്‍പ്പെടും.
ഇതു തന്നെ അശാസ്ത്രീയം. ദല്ഹിയിലുള്ളതിനേക്കാള് കൂടുതല്‍ വാഹനങ്ങള്‍ രാജ്യത്തെ പല മെട്രോ നഗരങ്ങളിലുമുണ്ടെന്നും സത്യാവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.
2014ലാണ് ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ച് ദല്‍ഹിയില്‍ 10 വര്‍ഷം കാലാവധിയുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ച് ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: