ന്യൂദല്‍ഹി: പുറംജോലി കരാറിലൂടെ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് സ്വകാര്യ മേഖലയെ കൂടി പങ്കാളികളാക്കണമെന്ന് നിതി ആയോഗ്. കഴിഞ്ഞ മാസം 23ന് ചേര്‍ന്ന നിതി ആയോഗ് കൗണ്‍സിലില്‍ ഈ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിമാര്‍ക്ക് നല്കി. അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.
സിവില്‍ സര്‍വീസിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഓരോ മേഖലയിലും വിദഗ്ധര്‍ എത്തുമ്പോള്‍ കാര്യപ്രാപ്തി കൂടും. തീരുമാനങ്ങളും വേഗത്തിലാകും. നയ തീരുമാനമെടുക്കാന്‍ വിദഗ്ധരുണ്ടാകുമ്പോള് ഉദോഗ്യസ്ഥരും മത്സരസജ്ജരാകും. ആധാര്‍ വ്യാപകമാകുന്നതോടെ സ്വകാര്യ ഏജന്‍സികളുടെ തെരഞ്ഞെടുപ്പ് പ്രശ്നമാകില്ല, റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിശ്ചിത കാലാവധി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശവും നിതി ആയോഗ് മുന്നോട്ടുവച്ചു. അഡീഷണല്‍ സെക്രട്ടറിമാര്‍ സ്ഥാനക്കയറ്റം നേടി സര്‍ക്കാര്‍ സെക്രട്ടറിമാരായി എത്തുമ്പോള്‍ അവര്‍ക്ക് ആവശ്യത്തിന് സമയമില്ല. രണ്ടു വര്‍ഷമാണ് പരമാവധി ലഭിക്കുന്ന കാലാവധി. അതിനിടെ, വലിയ തീരുമാനങ്ങളൊന്നും അവര്‍ എടുക്കില്ല. പ്രശ്നങ്ങളില്ലാതെ വിരമിക്കാമല്ലോയെന്നാണ് അവരുടെ നിലപാട്, റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: