തലശ്ശേരി: രാഷ്ട്രത്തെ സേവിക്കുക എന്ന ലക്ഷ്യസാക്ഷാത്കാരത്തിനുവേണ്ടിയുള്ള ക്ഷേത്രമായി സേവാലയങ്ങള് മാറണമെന്ന് ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശിയ സംയോജക് ജെ.നന്ദകുമാര്‍ പറഞ്ഞു. പെരുന്താറ്റില്‍ കേശവസ്മൃതി സേവാലയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുഞ്ചയില്‍ ശശി, നിഖില്‍ എന്നിവര്‍ ജീവന് ത്യജിച്ച മണ്ണിലാണ് ഈ സേവാലയം നിലനില്‍ക്കുന്നത്. കൂടാതെ സിപിഎം അക്രമത്തില്‍ കൈയും കാലും നഷ്ടപ്പെട്ടവരും ഇന്നും ചികിത്സയില്‍ കഴയുന്നവരും ഈ പ്രദേശത്തുണ്ട്. അവരുടെയൊക്കെ ത്യാഗത്തിന്റെ ഫലമായ മൂല്യങ്ങളുടെ ക്ഷേത്രമാണിത്. അടിത്തറയിടുമ്പോള്‍ മുതല്‍ ഇതിനെ നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ അടുത്ത ദിവസം വരെ ഇതിനെതിരെ അക്രമം അഴിച്ചുവിട്ടിരുന്നു.
എന്നാല്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ടാണ് ഈ മനോഹര കെട്ടിടം ഇവിടെ പണിതുയര്‍ത്തിയിട്ടുള്ളത്. ഈ സ്ഥാപനത്തിന് നേരെ അക്രമം നടത്തിയവര്‍ക്കും അവരുടെ പരമ്പരകള്ക്കുംകൂടി ഉപകാരപ്രദമായ നിലയില്‍ ഇവിടെ നിന്നും സേവനം ലഭിക്കുന്നതരത്തിലാവണം ഈ കാര്യാലയത്തിന്റെ പ്രവര്‍ത്തനമെന്നും നന്ദകുമാര്‍ പറഞ്ഞു.
ആര്‍എസ്എസ് വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന്, ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി.മുരളീധരന്, ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന് എന്നിവരും സംസാരിച്ചു. ആര്‍എസ്എസ് തലശ്ശേരി ഖണ്ഡ് സംഘചാലക് എം.കെ.ശ്രീകുമാരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി.പി.പവിത്രന് സ്വാഗതവും കെ.കെ.പ്രേമന് നന്ദിയും പറഞ്ഞു.
നേരത്തെ നളന്ദ വായനശാലയുടെയും ഗ്രന്ഥാലയത്തിന്റെയും ഉദ്ഘാടനം സി.ചന്ദ്രശേഖരനും ഫോട്ടോ അനാച്ഛാദന കര്‍മ്മം വി.മുരളീധരനും ദീനദയാല്‍ജി സ്മൃതി ഹെല്പ് ഡസ്കിന്റെ ഉദ്ഘാടനം വി.കെ.സജീവനും നിവേദിത ടൈലറിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം എ.പി.പത്മിനി ടീച്ചറും നിര്‍വ്വഹിച്ചു. തുടര്‍ന്ന് കുടുബ സംഗമവും കലാപരിപാടികളും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: