മട്ടാഞ്ചേരി: ആരോഗ്യ പരിപാലനത്തിലും ഭക്ഷ്യവസ്തു വിപണനലുമെന്നപ്പോലെ മത്സ്യ വില്പന-വിപണന കേന്ദ്രങ്ങളിലും മാര്‍ക്കറ്റുകളിലും ശുചിത്വത്തിനുള്ള പ്രവര്‍ത്തനവും അന്തരീക്ഷവും ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
കൊച്ചി തുറമുഖ നഗരിയിലെ കേന്ദ്ര കൃഷി മന്ത്രാലയ സ്ഥാപനമായ സെന്‍ട്രര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (സിഫ്റ്റ്) 60ാം വാര്‍ഷികാ ഘോഷം. ഉല്‍ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മത്സ്യവിപണന മേഖലകളില്‍ മായം കലര്‍ത്തല്‍ വ്യാപകമായിരിക്കു കയാണ്. ഇതിനെതിരെ ശക്തമായ ഇടപെടല്‍ ഉണ്ടാകണം. മത്സ്യ ഉപഭോഗം കുറഞ്ഞത് തൊഴിലാളികളുടെ ജീവിതത്തെ ബാധിച്ചിട്ടുണ്ട്. കടലില്‍ നിന്ന് വിപണി വരെയുള്ള മത്സ്യ ഗുണനിലവാരമുറപ്പിക്കാന്‍ വേണ്ടത്ര സംഭരണ സംവിധാനമൊരുക്കുന്നതില്‍ ഗവേഷണ കേന്ദ്രങ്ങള്‍ ശ്രമങ്ങള്‍ നടത്തണം മുഖ്യമന്ത്രി കുട്ടിച്ചേര്‍ത്തു.
നിലവിലുള്ള ബോട്ടുകളും മത്സ്യ ബന്ധന ഉപകരണങ്ങളും ഗുണകരമാക്കി മാറ്റിയെടുക്കണം. ഗവേഷണ കേന്ദ്രങ്ങളുടെ തെങ്ങ് -റബ്ബര്‍ മരങ്ങള്‍ കൊണ്ടുള്ള ചെലവു കുറഞ്ഞ ബോട്ടുനിര്മ്മണ ശ്രമങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദിച്ചു.
‘ചടങ്ങില്‍ സംസ്ഥാന ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അദ്ധ്യക്ഷത വഹിച്ചു. കൃഷിമന്ത്രി സുനില്‍ കുമാര്‍, എംഎല്‍എമാരായ ഹൈബി ഈഡന് , കെ.ജെ. മാക്സി, മേയര്‍ സൗമിനി ജെയിന്, മല്‍ഹോത്ര ഡോ: സി.എന്‍.ര വീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: