കോടനാട്: കോടനാട്ടെ ആനക്കളരിയില്‍ കാടുകയറുന്നു. വനംവകുപ്പിന്റെ ‘അഭയാരണ്യം’ യാഥാര്‍ത്ഥ്യമായതോടെ ആനക്കളരി അധികൃതര്‍ ഉപേക്ഷിച്ചനിലയിലാണ്. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കാലത്ത് പണിത ആനക്കൂടും പിന്നീട് കൂട്ടിച്ചേര്‍ത്ത പാര്‍ക്കും പിക്നിക്ക് സ്പോട്ടും നശിക്കുകയാണ്.
2016 ജനുവരി 15-നാണ് ആനക്കളരിയിലെ ആനകളെയും മറ്റുജീവികളെയും കപ്രിക്കാട് അഭയാരണ്യത്തിലേയ്ക്ക് മാറ്റിയത്. അന്നോടെ ആനക്കളരി പ്രവേശനം വനംവകുപ്പ് തടഞ്ഞു. സന്ദര്‍ശകര്‍ ഏറെ എത്തുന്നെങ്കിലും ആരെയും പ്രവേശിപ്പിക്കാറില്ല. ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച കുട്ടികളുടെ പാര്‍ക്ക് കാടുകയറി, ഉപകരണങ്ങള്‍ തുരുമ്പെടുത്തു.
മലയാറ്റൂര്‍ തീര്ത്ഥാടനകാലത്തുപോലും ആനക്കളരിയില്‍ അനക്കമുണ്ടായില്ല. ആനക്കളരി തേടിയെത്തിയവര്‍ നിരാശരായി. പാര്‍ക്കിലെ കുട്ടികളുടെ കളിക്കോപ്പുകള്‍ വനം ഉദ്യോഗസ്ഥര്‍ എടുത്ത് മാറ്റി. നക്ഷത്രവനം, വനശ്രീ ഉത്പന്ന വിപണനശാല തുടങ്ങിയവയും നശിക്കുകയാണ്.
ചെറിയ ഫീസ് ഏര്‍പ്പെടുത്തി സഞ്ചാരികളെ ഇവിടെ പ്രവേശിപ്പിക്കുകയും ചരിത്രപ്രാധാന്യമുള്ള ഈപ്രദേശം സംരക്ഷിക്കുകയും വേണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: