തന്നിഷ്ടവും താന്‍പോരിമയും നടപ്പാക്കാനും അടിച്ചേല്‍പ്പിക്കാനും ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും അതിനൊത്ത നാടന്‍ മന്ത്രിമാരും ഒരു കാര്യം ഓര്‍ക്കണം. നിങ്ങളിപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ മാത്രമല്ല, ഭരണഘടന സ്ഥാനം വഹിക്കുന്നവര്‍ കൂടിയാണെന്ന ബോധം ഉണ്ടാവണം.
മന്ത്രിമാര്‍ ഗുണ്ടകളെപോലെ തെരുവില്‍നിന്ന് കാറരുത്. നാട്ടുമ്പുറത്തായാലും പട്ടണത്തിലായാലും നാടന്‍ ഭാഷയിലായാലും ഭരണഭാഷയിലായാലും സംസാരിക്കുമ്പോള്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ ഔന്നിത്യം കാത്തുസൂക്ഷിക്കാന്‍ ശ്രദ്ധിക്കണം.
ഒട്ടേറെ മഹാരഥന്മാര് അരങ്ങുവാണ മന്ത്രി കസേരകളിലിരുന്ന് നാടന്‍ ഭാഷയിലും നല്ല ഭാഷയിലും ഉദ്ഘോഷിക്കുന്ന കാര്യങ്ങളില്‍, ഒരുപക്ഷെ സംസാരശൈലിയില്‍ മാറ്റം ഉണ്ടാവാമെങ്കിലും വാക്കുകളുടെ അര്‍ത്ഥവ്യത്യാസത്തിന് ചാന്‍സില്ല. പിന്നെ വാര്‍ത്ത വളച്ചൊടിച്ചു, പ്രസംഗം അടര്‍ത്തിയെടുത്തു എന്നൊക്കെ പറഞ്ഞ് തടിതപ്പാമെങ്കിലും അതൊരു ശാശ്വതമായ സമീപനമായി കൊണ്ടുനടക്കരുത്.
തന്റെ നാടന്‍ ശൈലി മാറ്റില്ലെന്ന് മന്ത്രി മണി. എന്നാപിന്നെ മന്ത്രിയെ മാറ്റുന്നതല്ലേ അഭികാമ്യം.
മനോജ് കൃഷ്ണന്,
പെരുമ്പാവൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: