സൗമ്യ വധക്കേസിലെ തിരുത്തല്‍ ഹര്‍ജിയും സുപ്രീംകോടതി തള്ളിയതോടെ നീതിക്കുള്ള ആ അമ്മയുടെ അവസാന പ്രതീക്ഷയും ഇല്ലാതായി. പെരുമ്പാവൂരിലെ ജിഷയുടെ അമ്മയും പാമ്പാടി ജിഷ്ണു പ്രണോയിയുടെ അമ്മയും ഇതുപോലെ ആശയറ്റ ദുഃഖകഥാപാത്രങ്ങളാകുന്നത് നമുക്കു കാണേണ്ടിവരും. ഈ മൂന്ന് അമ്മമാരുടെ മാത്രം ദുരവസ്ഥയല്ലിത്. സമൂഹത്തില്‍ സ്വാധീനമുള്ളവര്‍- അത് സമ്പത്തുകൊണ്ടായാലും അധികാരശക്തികൊണ്ടായാലും- പ്രതിസ്ഥാനത്തു വരുമ്പോള്‍ കേസുകള്‍ ദുര്‍ബലമാകുന്നത് സാധാരണമാണ്.
കോടതിയില്‍നിന്ന് നീതി കിട്ടണമെന്ന് ആഗ്രഹിച്ചതുകൊണ്ടായില്ല. കോടതിക്കു മുന്നിലെത്തുന്ന പ്രഥമവിവര റിപ്പോര്‍ട്ട് മുതലുള്ളവയെല്ലാംതന്നെ അതിലേക്കു നയിക്കുന്നവയായിരിക്കണം. മറിച്ചാവുമ്പോള്‍ സത്യവും നീതിയും രണ്ടും രണ്ടായി മാറും. കോടതികളില്‍ സത്യം ചൊല്ലുന്നുണ്ടെങ്കിലും, ചുവരില്‍ സത്യമേവ ജയതേയെന്ന് എഴുതിവക്കുന്നുണ്ടെങ്കിലും അവയൊന്നും സത്യത്തിന്റെ കോടതികളല്ല, നീതിന്യായ കോടതികളാണ്. അവിടെ അന്യായം പറഞ്ഞ് ന്യായം നേടണം. അതിലാണ് മികവുണ്ടാകേണ്ടത്.
ടി. സംഗമേശന്,
തൃശൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: