പേരൂര്‍ക്കട: ഒരാഴ്ച തുടര്‍ച്ചയായി കുടിവെള്ളം ലഭിക്കാത്തതിനാല്‍ ഗവ. ജില്ലാ ആശുപത്രിയിലെ കാന്റീന് പൂട്ടിയിട്ട് കരാറുകാരന് സ്ഥലം വിട്ടു. പേരൂര്‍ക്കട ടാങ്കില്‍ ആവശ്യത്തിന് ജലമില്ലാത്തതിനാലാണ് ആശുപത്രിയില്‍ വെള്ളം വിതരണം ചെയ്യാന്‍ കഴിയാത്തതെന്നാണ് വാട്ടര്‍അതോറിറ്റിയുടെ വിശദീകരണം. കുടിവെള്ളം ലഭിക്കാതായതോടെ നൂറുകണക്കിന് രോഗികളും കൂട്ടിരിപ്പുകാരുമാണ് വിഷമിച്ചത്. ആശുപത്രിയില്‍ അടിയന്തരമായി നടത്തേണ്ട പല സര്‍ജറികളും ഇതുമൂലം മാറ്റിവയ്ക്കേണ്ടതായി വന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ടാങ്കര്‍ലോറികളില്‍ വാട്ടര്‍അതോറിറ്റി വെള്ളമെത്തിക്കുകയായിരുന്നു. ഫയര്‍ഫോഴ്സിന്റെ സഹായവും തേടിയിരുന്നു. അതിനിടെ ഇന്നലെയും ആശുപത്രിയില്‍ കുടിവെള്ളം മുട്ടി. ആശുപത്രിയിലെ ജലസംഭരണിയില്‍ ശേഖരിച്ച വെള്ളം തീര്‍ന്നതാണ് പ്രശ്നത്തിനു കാരണമായത്. ഇത് രോഗികളുടെ പ്രതിഷേധത്തിന് ഇടയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: