തിരുവനന്തപുരം: ടി.പി. സെന്‍കുമാര്‍ വിഷയത്തില്‍ സുപ്രീംകോടതി നടത്തിയ പരാമര്‍ശങ്ങള്‍ സിപിഎമ്മിന്റെ ധാര്‍ഷ്ട്യത്തിനും താന്പൊരിമയ്ക്കും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന തിരിച്ചടികളില്‍ ഏറ്റവും കനത്തതാണെന്ന് രാജീവ് ചന്ദ്രശേഖര്‍ എംപി.
ഇത് രാജ്യത്ത് നിയമവാഴ്ച എങ്ങനെ നടക്കുന്നു എന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഒരു പാഠമാകുമെന്ന് പ്രതീക്ഷിക്കാം. സെന്കുമാറിനെപ്പോലെയും മൂന്നാറിലെ ശ്രീറാമിനെപ്പോലെയുമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ അധികാര ദുര്‍വിനിയോഗം നടത്തുന്നതിനെതിരെയുള്ള പാഠം കൂടിയാകും ഇത്. ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഭരണത്തിന്റെ ദയനീയ ചിത്രമാണിത്.
കോടതി വിധി എല്ലാ മുഖ്യമന്ത്രിമാര്‍ക്കും പാഠമാകണം. അതേ സമയം കോടതിച്ചെലവായി കെട്ടിവയ്ക്കുന്ന 25,000 രൂപ പൊതുജനത്തിന്റെതാണെന്ന് ഓര്‍ക്കണം. ഈ തുക മുഖ്യമന്ത്രി തിരികെ ഖജനാവിന് നല്‍കണം. പൊതുസ്വത്ത് സ്വകാര്യ രാഷ്ട്രീയ ദുരഭിമാനങ്ങള്ക്കു പന്താടാനുള്ളതല്ല. സര്‍ക്കാരിന്റെ തെറ്റായ നടപടിക്രമങ്ങള്‍ക്ക് പിഴമൂളേണ്ടതു പൊതുജനമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: