സ്വന്തം ലേഖിക
തിരുവനന്തപുരം: മറ്റ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ നേടുന്ന വിജയത്തെക്കാള്‍ ഇരട്ടി മധുരമാണ് ശ്രീചിത്രാ ഹോമിലെ വിദ്യാര്‍ത്ഥികള്‍ നേടിയ നൂറുമേറി വിജയം. എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണ പരീക്ഷ എഴുതിയ 17 പേരും വിജയിച്ചു. 13 പെണ്‍കുട്ടികളും 4 ആണ് കുട്ടികളുമാണ് പരീക്ഷ എഴുതിയത്. രക്ഷിതാക്കളുടെ ശിക്ഷണവും പരിചരണവും പ്രത്യേകം ട്യൂഷനും ഒന്നുമില്ലാതെ നേടിയ വിജയമാണെന്ന പ്രത്യേകതയിതിനുണ്ട്. ഈ വിജയത്തിനു പിന്നില്‍ ശ്രീ ചിത്രാ ഹോം ഭാരവാഹികളുടെ അര്‍പ്പണ ബോധത്തോടെയുള്ള പ്രയത്നമായിരുന്നു.
ഫോര്‍ട്ട് ഗേള്‍സ് സ്കൂളിലും ഫോര്‍ട്ട് ഹൈസ്കൂളിലുമായാണ് കുട്ടികള്‍ പഠനം നടത്തിയത്. പരീക്ഷ തുടങ്ങുന്നതിന് രണ്ടുമാസം മുന്‍പ് ബിഎഡ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ശ്രീചിത്രാ ഹോമിലെ കുട്ടികള്‍ക്ക് പ്രത്യേകം ക്ലാസ് എടുത്തിരുന്നു. കൂടാതെ പരീക്ഷ അടുത്ത ദിവസങ്ങളില്‍ പട്ടം മോഡല്‍ സ്കൂളില്‍നിന്നുള്ള അദ്ധ്യാപകരും ചിത്രാഹോമിലെത്തി കുട്ടികള്‍ക്ക് കഌസെടുത്തിരുന്നു.
ചെറുപ്രായത്തില്‍ അന്തേവാസിയായി എത്തിയ കുട്ടികള്‍ മുതല്‍ ഏതാനും മാസം മുന്‍പ് ഇവിടെ എത്തിയ കുട്ടികള്‍വരെ പരീക്ഷ എഴുതിയവരായുണ്ടെന്ന് സൂപ്രണ്ട് കെ.കെ. ഉഷ പറഞ്ഞു. പഠനത്തിന്റെ തുടക്കത്തില്‍ പിന്നാക്കമായിരുന്നു മിക്ക കുട്ടികളും. എന്നാല്‍ കുട്ടികളുടെ സ്ഥിരോത്സാഹവും ജീവനക്കാരുടെ പ്രോത്സാഹനവും കൂടിയായപ്പോള്‍ വിജയത്തിനു വഴിയൊരുങ്ങി. തുടര്‍ പഠനത്തിന് കുട്ടികളുടെ ആഗ്രഹത്തിനായിരിക്കും മുന്‍ഗണന നല്‍കുക. ഏതായാലും ഞങ്ങള്‍ പഠനം നിര്‍ത്താനൊന്നും തീരുമാനിച്ചിട്ടില്ല. പഠിക്കാവുന്നിടത്തോളം പഠനം തുടരുമെന്നും കുട്ടികള്‍ ആത്മവിശ്വാസത്തോടെ പറയുന്നു. പ്ലസ്ടു പരീക്ഷാഫലം കൂടി വന്നശേഷം കുട്ടികളുമായി വിനോദയാത്രയ്ക്ക് പോകാന്‍ തയ്യാറെടുക്കുകയാണിവര്‍. അന്തേവാസികളും ജീവനക്കാരും ചേര്‍ന്ന് കുട്ടികള്‍ക്ക് മധുരം വിളമ്പി വിജയം ആഘോഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: