കള്ളനും അവന്റെ കുടുംബക്കാര്‍ക്കും കഞ്ഞി വയ്ക്കുന്നവര്‍ക്കാണ് പിണറായി സര്‍ക്കാരില്‍ സ്ഥാനം. തന്റെ കാലത്ത് കേരളത്തില്‍ സിപിഎം അവസാനിക്കണമെന്ന് പിണറായി വാശി പിടിച്ചാല്‍ മറ്റന്താണ് ചെയ്യുക. ഓരോ നിലപാടും നയവും അനഭിമതര്ക്കു മാത്രം ഉപകരിക്കും വിധമാണ് സര്‍ക്കാരിന്റെ പോക്ക്. അല്ലെങ്കില്‍ വിവാദനായകനും കുപ്രസിദ്ധനുമായ ടോമിന് തച്ചങ്കരിയെപ്പോലുള്ള ഒരാളെ പോലീസിന്റെ മര്‍മ്മ പ്രധാനമായ കാര്യങ്ങളില്‍ ഇടപെടാന്‍ നിയോഗിക്കില്ലല്ലോ. ഫലത്തില്‍ ടി.പി.സെന്‍കുമാറിന്റെ തലയില്‍ ചവിട്ടി നില്‍ക്കാനാണ് ഔദ്യോഗിക ജീവിതത്തില്‍ ചുവന്ന മഷിയില്മാത്രം കുളിച്ചു പരിചയമുള്ള തച്ചങ്കരിയെ നിയോഗിച്ചിരിക്കുന്നത്.
കൈയ്യേറ്റം, അഴിമതി, സ്വജനപക്ഷപാതം, അനധികൃതമായ വിദേശ യാത്ര തുടങ്ങി ഒരു ഐപിഎസ് ഓഫീസര്ക്കുണ്ടാകാന് പാടില്ലാത്ത ഒട്ടനവധി ആരോപണങ്ങള്‍ക്കു വിധേയനായ ഇയാളെ ഉന്നത സ്ഥാനത്തു പിടിച്ചിരുത്താന്‍ നേരും നെറിവും കെട്ട എല്‍ഡിഎഫ് സര്‍ക്കാരിനു മാത്രമേ കഴിയു. ഇനി പുതിയ പൊല്ലാപ്പുകള്‍ തച്ചങ്കരി സൃഷ്ടിച്ചോളും. കോമഡി ഷോ എന്തിന്, പിണറായി സര്‍ക്കാരുണ്ടല്ലോ എന്നുവരെ ആള്ക്കാര് പറഞ്ഞു തുടങ്ങി.
സെന്‍കുമാറുമായി തുലനം ചെയ്യുന്നതുപോയിട്ട് ഏഴയല്പ്പക്കത്തു നില്‍ക്കാനുള്ള യോഗ്യതപോലും ഇല്ലാത്ത പോലീസ് ഉദ്യോഗസ്ഥനാണ് തച്ചങ്കരി. സ്വന്തം കാര്യം നേടാന്‍ ആര്‍ക്കും എന്തും ചെയ്തുകൊടുക്കാന്‍ ഉളുപ്പില്ലാത്ത ഇയാള്‍ പോലീസിനു തന്നെ നാണക്കേടാണ്. അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട് എന്നു പറയുംപോലെ, സെന്‍കുമാര്‍ വിഷയത്തില്‍ തോറ്റു തുന്നംപാടി നാണംകെട്ട സര്‍ക്കാര്‍ പ്രതികാരം ചെയ്യാനാണ് തച്ചങ്കരിയെ കൊണ്ടു വന്നിരിക്കുന്നത്. നാറിയവനെ ചുമന്നാലുള്ള ഗുണം എന്താണെന്ന് വീണ്ടും പിണറായി അറിയാനിരിക്കുന്നേയുള്ളൂ.
മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവിന്റെ നിര്‍ദേശപ്രകാരം ഭരണം നടത്തില്ലെന്നു ടി.പി.സെന്‍കുമാര്‍ പറഞ്ഞു കഴിഞ്ഞു. ഇതുവരെ ഏതു രീതിയാണോ തുടര്‍ന്നിരുന്നത് ആ രീതിയില്‍ തന്നെ മുന്നോട്ടു പോകാനാണ് തന്റെ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. പിണറായിയെ അബദ്ധത്തില്മാത്രം ചാടിക്കുക എന്ന ഉദ്ദേശ്യവുമായി നടക്കുന്ന ഉപദേശകരുള്ളപ്പോള്‍ പുറമെനിന്നും ശത്രുക്കള്‍ വേറെ വേണ്ടല്ലോ. ഇനി കൊടി സുനിയേയുംകൂടി ഉപദേശക വൃന്ദത്തിലെടുത്താല് കാര്യങ്ങള്‍ ബഹുകേമമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: