ഉത്തര്‍പ്രദേശില്‍ മുലായംസിംങ് യാദവും മകന് അഖിലേഷ് യാദവും പരസ്പരം മത്സരിച്ചു യാദവ കുലത്തിനു അപമാനം വരുത്തിവെക്കുമ്പോള്‍ ബിഹാറിയായ മറ്റൊരു യാദവന് ലാലു പ്രസാദ് യാദവ് അതിലും വലിയ അപമാനത്തിലേക്കു യാദവകുലത്തെ വലിച്ചിഴക്കുകയാണ്.
900കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണത്തിന്റെ പേരിലാണ് ലാലു വിചാരണ നേരിടണമെന്നു സുപ്രീംകോടതിയുടെ ഉത്തരവ്. മിണ്ടാപ്രാണികളുടെ തീറ്റയില്പ്പോലും അഴിമതി കാട്ടിയ ഈ മുന്‍ ബിഹാര്‍ മുഖ്യമന്ത്രി പതിറ്റാണ്ടുകളായി ഈ കേസുമായി കുരുക്കിലാണ്.
ബിജെപിയെ ഇപ്പം ശരിയാക്കിക്കളയും എന്നപേരില്‍ ലാലുവിന്റെ മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എന്തോ വലിയ കോപ്പു കൂട്ടുകയാണത്രെ.അതിന്നിടയിലാണ് അച്ഛന് ലാലുവിനെതിരെ കുരുക്കു മറുകുന്നത്.ഉത്തര്‍പ്രദേശിലെ അച്ഛനും മകനുമിപ്പോള്‍ പോരുമൂത്ത് രണ്ടു പാര്‍ട്ടിയായി മാറിയിരിക്കുകയാണ്.
1990കളിലാണ് ലാലുവിന്റെ പേരില്‍ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് കേസുണ്ടാകുന്നത്.അന്ന് 900കോടിയായിരുന്നത് ഇന്നു എത്രകോടിയായിട്ടുണ്ടാവും.ഇങ്ങനെ വലിയ കുറ്റവാളിയായി കണക്കാക്കപ്പെടുന്ന അച്ഛന്റെ മകനാണ് ബിജെപിയെ വെല്ലുവിളിക്കുന്നത്.കോമഡികള്‍ എങ്ങനേയും ആകാമല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: