തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലേക്ക് പ്രതിരോധ മരുന്ന് വാങ്ങി ഒന്നര കോടി രൂപയുടെ അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍മാരെ ജയില്‍ ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിച്ച സംഭവത്തില്‍ പ്രാരംഭ അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി എ. ബദറുദ്ദീന്റേതാണ് ഉത്തരവ്. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ വി.കെ.രാജന്, മുന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.ഷൈലജ, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.ഷര്‍മദ്, ഡോ.രാജശേഖരന്, ഫോര്‍ട്ട് ആശുപത്രിയിലെ ഡോ.പ്രിയങ്ക, വഞ്ചിയൂര്‍ എസ്ഐ അശോക്കുമാര് എന്നിവരാണ് മറ്റ് എതിര്‍കക്ഷികള്‍.
കേസിന്റെ വിധി പറയുന്നതിന് രണ്ട് ദിവസം മുമ്പ് കേസിലെ രണ്ടാം പ്രതിയായ ഡോ.കെ.ഷൈലജ ഹര്‍ജിക്കാരനായ പായ്ച്ചറ നവാസിനോട് ഫോണിലൂടെ തങ്ങളെ ശിക്ഷിച്ചാലും ജയിലില്‍ പോകാതെ നോക്കാനുള്ള കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന പറഞ്ഞുവെന്നും ശിക്ഷ കഴിഞ്ഞ് നടന്ന നാടകീയ സംഭവങ്ങള്‍ കണ്ടാല്‍ ഇത് നേരത്തെ എഴുതിവച്ചിരുന്ന ഒരു തിരക്കഥയാണെന്ന് തോന്നുമെന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: