വര്‍ക്കല: മനുഷ്യമനസുകളില്‍ അടിഞ്ഞുകൂടിയിട്ടുള്ള ജാതി ചിന്തയുടെ അവസാന വേരുകള്‍വരെ അറുത്ത് മാറ്റുവാനാണ് ഗുരുദേവന് ശ്രമിച്ചിരുന്നതെന്ന് ഗവര്‍ണര്‍ പി.സദാശിവം. ജനുവരി 1വരെ നടക്കുന്ന കനക ജൂബിലി ആഘോഷപരിപാടികളുടെ ഉദ്ഘാടനവും 105 ാമത് ശ്രീ ശാരദാ പ്രതിഷ്ഠാ വാര്‍ഷികവും 55 ാമത് ശ്രീനാരായണ ധര്‍മ്മ മീമാംസ പരിഷത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.
ഗുരുദേവന് നടത്തിയ ഓരോ ക്ഷേത്ര പ്രതിഷ്ഠക്കു പിന്നിലും ഓരോ സദുദ്ദേശമാണ് ഉണ്ടായിരുന്നത് അത് ഒരു വിഗ്രഹമല്ല, മറിച്ച് ഒരു പുതിയ ജ്ഞാനത്തിന്റെ വെളിച്ചവും സമാധാനത്തിന്റെ സന്ദേശവും ഐക്യവും പകരുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാ പ്രതിഷ്ഠാ കനകജൂബിലി ആഘോഷം ലോകത്തിന് തന്നെ വെളിച്ചവും ഓരോമനുഷ്യരിലും ആത്മ പരിശോധനയുടെ സന്ദര്‍ഭവുമാണ് പ്രദാനം ചെയ്യുന്നതെന്നും വ്യക്തികളുടെ ശുദ്ധീകരണവും സമൂഹത്തിലെ പരിവര്‍ത്തനവും ഗുരുദേവന്റെ മഹാലക്ഷ്യങ്ങളായിരുന്നുവെന്നും ഗവര്‍ണര്‍ കൂട്ടി ചേര്‍ത്തു.
ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും കനകജൂബിലി ആഘോഷകമ്മിറ്റി മുഖ്യ രക്ഷാധികാരിയുമായ വെള്ളാപ്പള്ളി നടേശന് മുഖ്യപ്രഭാഷണം നടത്തി.
കനക ജൂബിലി ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി സച്ചിതാനന്ദ ആഘോഷപരിപാടികളുടെ രൂപ രേഖ അവതരിപ്പിച്ചു. ചടങ്ങില്‍ കനകജൂബിലി ആഘോഷത്തിന്റെ ലോഗോ ഗവര്‍ണര്‍ പ്രകാശനം ചെയ്തു. ധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ ,ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു 55 ാമത് ശ്രീനാരായണ ധര്‍മ്മ മീമാംസാ പരിഷത്ത് പഠന ക്ലാസുകള്‍ ആരംഭിച്ചു.രാത്രി 8.30ന് ബ്രഹ്മ വിദ്യാര്‍ഥി സമ്മേളനം സ്വാമി ഗുരുപ്രസാദ് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: