തിരുവനന്തപുരം: എമര്‍ജിംഗ് കേരള നടത്തിപ്പ് കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഈ മാസം 11 ന് കോടതിയില്‍ ഹാജരാക്കണം. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി എ. ബദറുദ്ദീനാണ് നിര്‍ദേശം നല്‍കിയത്. സമാനമായ പരാതിയില്‍ അന്വേഷണം നടക്കുകയാണെങ്കില്‍ അതിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും കോടതി അറിയിച്ചു. നിക്ഷേപ സമാഹരണത്തില്‍ പത്ത് കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് മുഖ്യ ആരോപണം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, മുന്‍ ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണ്, മുന്‍ വ്യവസായ സെക്രട്ടറി പി.എച്ച്.കുര്യന്, കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടര്‍ എന്നിവരാണ് എതിര്‍കക്ഷികള്‍. 2012 സെപ്തംബറില്‍ കൊച്ചിയില്‍ നടന്ന എമര്‍ജിംഗ് കേരള 2012 നിക്ഷേപക സംഗമത്തിന്റെ പ്രചരണത്തില്‍ അഴിമതി നടന്നതായാണ് ഹര്‍ജിയിലെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: