വിദ്യാഭ്യാസ വിചക്ഷണര്‍ കണ്ടുപിടിച്ച സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് ഗുണങ്ങള്‍ ഏറെയുണ്ടാകാം. പക്ഷേ അത് അധ്യാപകരിലും വിദ്യാര്‍ത്ഥികളിലും ഉണ്ടാക്കുന്ന ടെന്‍ഷനും ഒട്ടും കുറവല്ല. എന്തായാലും 24 മണിക്കൂറും ജാഗ്രതയോടെ ഇരിക്കാന്‍ അത് ഇടയാക്കും എന്നതിന് സംശയമൊന്നുമില്ല. വര്ഷപരീക്ഷകള് അനുവദിച്ചുകൊടുത്തിരുന്ന അല്പം ആശ്വാസം ഇന്ന് മാഞ്ഞുപോയ മഴവില്ലുപോലെയായി വിദ്യാര്‍ത്ഥികള്‍ക്ക്.
പഠിക്കാനുള്ള സമയത്തേക്കാളേറെ പരീക്ഷകളുടെ സമയമാണ് എന്നതായി സെമസ്റ്റര്‍ രീതിയുടെ ലാഭനഷ്ട കണക്കുകള്‍ നോക്കിയാല്‍. പഠിപ്പിക്കലല്ല, പരീക്ഷിക്കപ്പെടലായി വിദ്യാര്‍ത്ഥികളുടെ മുന്നിലുള്ള കീറാമുട്ടി. സെമസ്റ്ററിനിടക്ക് നടത്തേണ്ടുന്ന സെഷണല് പരീക്ഷകള്‍, അവയുടെ കണക്ക് സൂക്ഷിക്കല്‍, അറ്റന്‍ഡന്‍സ് എല്ലാം റിക്കാര്‍ഡ് ചെയ്ത് സമര്‍പ്പിക്കല്‍ അധ്യാപകര്‍ക്കും പിടിപ്പത് ജോലിയുണ്ട്. രണ്ടുകൂട്ടര്‍ക്കും ശ്വാസംവിടാന്‍ നേരം കഷ്ടിതന്നെ.
വയറൊഴിയുമ്പോള്‍ കിട്ടുന്ന ആശ്വാസംപോലെ ഇടയ്ക്കിടക്ക് ഭാരം കുറയുന്നുവെന്ന ആശ്വാസം സെമസ്റ്ററില്‍ ഉണ്ടെങ്കിലും വിദ്യാര്‍ത്ഥിസമൂഹത്തിന്റെ അഭിപ്രായങ്ങള്‍ ഇടയ്ക്കിടയ്ക്ക് അന്വേഷിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: