കേരള ധനമന്ത്രി തോമസ് ഐസക്കിന് എല്ലാം നഷ്ടംതന്നെ. കേന്ദ്രവും കോടതികളും എന്ത് നിയമങ്ങള്‍ വിധിന്യായത്തിലൂടെ കൊണ്ടുവന്നാലും അതൊക്കെ നഷ്ടക്കച്ചവടമാണ്, അദ്ദേഹത്തിന്. സുപ്രീംകോടതി മനുഷ്യജീവന്റെ രക്ഷക്കായി കൊണ്ടുവന്ന മദ്യശാല നിയമത്തിലൂടെ തോമസ് ഐസക്കിന്റെ വരുമാനനഷ്ടം 5000 കോടിയാണ്. അത് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും.
കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്ക് തന്റേതായ രീതിയില്‍ നഷ്ടം കണ്ടെത്തുന്നത് കാഴ്ച്ചക്കാരനെപ്പോലെ നോക്കിയിരുന്നാണെന്ന് മാത്രം. ജനങ്ങള്‍ ഇവിടെ ബുദ്ധിമുട്ടണം. അങ്ങനെ ജനങ്ങളെ ബുദ്ധിമുട്ടിച്ച കേന്ദ്രവും കോടതിയും അവരുടെ കണ്ണിലെ കരടായി മാറിയാല്‍ വോട്ട് തോമസ് ഐസക്കിന്റെ പാര്‍ട്ടിയുടെ പെട്ടിയില്‍ വീഴും.
പണ്ട് കെ.ആര്. ഗൗരി മന്ത്രിയായിരുന്ന കാലം കള്ളുഷാപ്പുകളുടെ പ്രശ്നം വന്നപ്പോള്‍ ഞങ്ങളുടെ നാട്ടില്‍ ഒരു സ്വകാര്യ സംഭാഷണത്തില്‍ ചോദിച്ചത് ‘അപ്പോള്‍ ജനങ്ങള്‍ ഞങ്ങള്‍ക്ക് വോട്ടുതരില്ല’ എന്നായിരുന്നു. ജനങ്ങളുടെ ദാരിദ്ര്യത്തെ ചൂഷണം ചെയ്യുകയാണെന്നര്ത്ഥം. മന്ത്രിമാര്‍ക്ക് ഒരിക്കലും രാഷ്ട്രീയം പാടില്ല, അസംബ്ലിയില്‍ സത്യപ്രതിജ്ഞ ചെയ്തശേഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: