നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയില്‍ കഴിഞ്ഞരാത്രിയില്‍ മൂന്നു വീടുകളില്‍ കവര്‍ച്ച. ആരല്‍വായ്മൊഴി, തക്കല, ഇടയ്ക്കോട് എന്നിവിടങ്ങളിലാണ് ഒരേരീതിയിലുള്ള മോഷണം അരങ്ങേറിയത്.
ആരല്‍വായ്മൊഴി-കാവല്‍കിണര്‍ റോഡില്‍ കന്യാസ്പിന്നിംഗ് മില്ലിനു സമീപം ഡോക്ടേഴ്സ് കോളനിയില്‍ വാനു പ്രകാശിന്റെ വീട്ടിലാണ് മോഷണം നടന്നത്. വാനുപ്രകാശ് വിദേശത്ത് ജോലി ചെയ്യുന്നതിനാല്‍ ഭാര്യയും കുട്ടികളും മാത്രമാണ് വീട്ടിലുള്ളത്. സ്കൂള്‍ അവധിയായതിനാല്‍ വീട്ടമ്മയും രണ്ടുകുട്ടികളും കന്യാകുമാരിയിലെ ബന്ധുവീട്ടില്‍ പോയ തക്കത്തിനാണ് രാത്രിയില്‍ കവര്‍ച്ച നടന്നത്. കതക് കുത്തിപ്പൊളിച്ച് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയി. തക്കല മുത്തലക്കുറിച്ചി സ്വദേശിയും കോളേജ് പ്രൊഫസറുമായ സെല്‍വിന്‍ ജാനദാസിന്റെ വീട്ടിലാണ് രണ്ടാമത്തേത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂന്നു പവനും മുപ്പതിനായിരം രൂപയുമാണ് കവര്‍ന്നത്. ഇതേപോലെ പളുകലിനു സമീപം ഇടയ്ക്കോട് സ്വദേശി ചന്ദ്രകുമാരിയുടെ വീട്ടിലായിരുന്നു മൂന്നാമത്തെ കവര്‍ച്ച. ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു. കതകുപൊളിച്ച് അലമാരയില്‍ സൂക്ഷിച്ചിരുന്ന നാലുപവനും പത്തായിരം രൂപയും നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. മൂന്നു സംഭവങ്ങളിലും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: