തിരുവനന്തപുരം: ഇടുക്കിക്കു പുറമേ വയനാട്, തിരുവനന്തപുരം ജില്ലകളിലും വന്‍തോതില്‍ കയ്യേറ്റം നടന്നിട്ടുണ്ടെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന് നിയമസഭയെ അറിയിച്ചു. എറണാകുളം ജില്ലയില്‍ 31 ഹെക്ടറും തിരുവനന്തപുരത്ത് 74 ഹെക്ടറും ഭൂമിയാണ് കയ്യേറിയത്. കൊല്ലം ജില്ലയില്‍ 11 ഹെക്ടര്‍, പത്തനംതിട്ടയില്‍ 1.82 ഹെക്ടര്‍, ആലപ്പുഴയിലും കോട്ടയത്തും എട്ടു ഹെക്ടര്‍ വീതം, പാലക്കാട്ട് 14 ഹെക്ടര്‍, കോഴിക്കോട് അഞ്ച് ഹെക്ടര്‍, കാസര്‍കോട് 22 ഹെക്ടര്‍ എന്നിങ്ങനെയാണ് സര്‍ക്കാരിന്റെ കൈവശമുള്ള കയ്യേറ്റത്തിന്റെ കണക്ക്.
ഏറ്റവും കുറവ് കയ്യേറ്റം നടന്നിട്ടുള്ള ജില്ല കണ്ണൂരാണ്. 0.8903 ഹെക്ടര്‍. അതേസമയം ഇടുക്കിയില്‍ അടക്കം കയ്യേറ്റം ചെയ്യപ്പെട്ട വനഭൂമിയുടെ വിവരം കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കയ്യേറ്റം നടന്നത് അധികവും വനഭൂമിയാണ്. 92,818 ഹെക്ടര്‍ ഭൂമിയാണ് വിവിധ ജില്ലകളിലായി സര്‍ക്കാരിന്റെ കൈവശമുള്ളത്. ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ഭൂമിയുള്ളത്. 54097 ഹെക്ടര്‍. പാലക്കാട് ജില്ലയിലാണ് ഏറ്റവും കുറവ്, 215 ഹെക്ടര്‍.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് പത്തനംതിട്ട ജില്ലയില്‍ വ്യക്തികള്‍ക്ക് 186.33 ഭൂമി പതിച്ചുനല്‍കി. കോട്ടയം ജില്ലയില്‍ സ്വകാര്യ വ്യക്തിക്ക് 19.63 ആര് സ്ഥലവും കോട്ടയം താലൂക്കില്‍ വ്യക്തികള്‍ക്ക് 3.55 ഹെക്ടര്‍ ഭൂമിയും സ്വകാര്യ സ്ഥാപനത്തിനു 4.06 ആര് ഭൂമിയും പതിച്ചു നല്കി. കാഞ്ഞിരപ്പിള്ളി താലൂക്കില്‍ സ്വകാര്യ വ്യക്തികള്‍ക്ക് 209.16 ഹെക്ടര്‍ ഭൂമിയും മീനച്ചില്‍ താലൂക്കില്‍ സ്വകാര്യ ട്രസ്റ്റ്റ്റുകള്ക്ക് 10.11 ഹെക്ടര്‍ ഭൂമിയും സ്വകാര്യ വ്യക്തകള്‍ക്ക് 14.12 ഹെക്ടര്‍ സ്ഥലവും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനു 0.007 ഹെക്ടര്‍ സ്ഥലവും നല്കി.
തൃശൂര്‍ ജില്ലയില്‍ സ്വകാര്യ ട്രസ്റ്റുകള്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് 7.99 ഹെക്ടര്‍ ഭൂമിയും സ്വകാര്യ വ്യക്തികള്‍ക്ക് 10.55 ഹെക്ടര്‍ ഭൂമിയും പതിച്ചു നല്കി. കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ സ്ഥാപനത്തിനു 7.28 ഏ്ക്കര് സ്ഥലവും സ്വകാര്യ വ്യക്തിക്ക് അഞ്ചു സെന്റും നല്കി. വയനാട് ജില്ലയില്‍ സ്വകാര്യ വ്യക്തിക്ക് 20.42 ഹെക്ടര്‍ ഭൂമിയും കോഴിക്കോട് ജില്ലയില്‍ സ്വകാര്യ വ്യക്തികള്‍ക്ക് 2.27 ഹെക്ടര്‍ പുറമ്പാക്കും ആലപ്പുഴ ജില്ലയില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനു 70.03 ആര് ഭൂമിയും പതിച്ചു നല്കി.
തിരുവനന്തപുരം ജില്ലയില്‍ അനാഥാലയങ്ങള്‍, സ്വകാര്യ ട്രസ്റ്റുകള്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഒരു ഹെക്ടര്‍ 96 ആര് ഭൂമിയും കൊല്ലം ജില്ലയില്‍ സ്വകാര്യ വ്യക്തികള്‍ക്ക് 31.36 ഹെക്ടര്‍ ഭൂമിയും മുന്‍ സര്‍ക്കാരിന്റെ കാലത്ത് പതിച്ചു നല്‍കിയതായി മന്ത്രി രേഖാമൂലം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: