പത്തനാപുരം: ജില്ലയുടെ കിഴക്കന്‍ മലയോരമേഖലയായ പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ മിക്ക വാര്‍ഡുകളിലും ഇത്തവണയും കുടിവെള്ളമില്ല. ആയിരകണക്കിന് കുടുംബങ്ങള്‍ ദുരിതത്തില്‍.
പഞ്ചായത്തിലെ മൈക്കാമൈന്‍, ചെമ്പനരുവി, പെരുംന്തോയില്‍ വാര്‍ഡുകളാണ് കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടിലായിരിക്കുന്നത്. പിറവന്തൂര്‍, പത്തനാപുരം പഞ്ചായത്തുകളിലേക്ക് ശുദ്ധജലം എത്തിക്കുവാന്‍ ആരംഭിച്ച പദ്ധതിയാണ് കുരിയോട്ടുമല കുടിവെള്ള പദ്ധതി .
പദ്ധതിയുടെ ഭാഗമായി ഇരുപഞ്ചായത്തുകളിലെ ജലക്ഷാമം പൂര്‍ണ്ണമായും പരിഹരിക്കാന്‍ കഴിയുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ കുരിയോട്ടുമല പ്ലാന്റില്‍ നിന്നും പമ്പ് ചെയ്യുന്ന ജലം ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ എത്തുന്നില്ല. പമ്പിംഗിന്റെ കപ്പാസിറ്റികുറവാണ് പ്രധാനകാരണം. തുടര്‍ന്ന് ജലവിതരണം സാധ്യമാകണമെങ്കില്‍ ചെറുകിടപദ്ധതികള്‍ ആരംഭിക്കണം. ഇതിനാവശ്യമായ അപേക്ഷകള്‍ പഞ്ചായത്ത് ജില്ലാകളക്ടര്‍ക്ക് നല്‍കിയിരുന്നു. കടശ്ശേരി, പെരുംന്തോയില്‍ തുടങ്ങിയ മേഖലകളില്‍ കനത്ത വരള്‍ച്ചയാണ് അനുഭവപ്പെടുന്നത്. കിലോമീറ്ററുകളോളം സഞ്ചരിച്ച് തലച്ചുമടായി വെളളം കൊണ്ടു വരികയാണ് നാട്ടുകാര്‍. കുരിയോട്ടുമല പദ്ധതി യാഥാര്‍ത്ഥ്യമായതോടെ സമീപപ്രദേങ്ങളിലെ മറ്റ് ചെറുകിടപദ്ധതികളും നിലച്ചു. മുന്‍വര്‍ഷങ്ങളിലേത് പോലെ ടാങ്കറുകളില്‍ ജലമെത്തിക്കുന്ന പദ്ധതിയും ഇത്തവണയില്ല. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ശാശ്വതപരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: