തിരുവനന്തപുരം: തൃശൂര്‍ പാമ്പാടി നെഹ്റു കോളജിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക തെളിവായി കണ്ടെത്തിയ രക്ത സാമ്പിളില്‍ നിന്ന് ഡിഎന്‍എ വേര്തിരിക്കാനാകില്ലെന്ന് ഫോറന്‍സിക് വിഭാഗം.
നെഹ്റു കോളെജിലെ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്നും ജിഷ്ണു താമസിച്ചിരുന്ന ഹോസ്റ്റല്‍ മുറിയില്‍ നിന്നുമാണ് രക്തക്കറ കണ്ടെത്തിയത്്. ഇത് പിന്നീട് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
എന്നാല്‍, മതിയായ അളവിലല്ല രക്തം ലഭിച്ചിരിക്കുന്നതെന്നും ഇതില്‍ നിന്നും ഡിഎന്‍എ വേര്‍തിരിക്കാനാകില്ലെന്നും ഫോറന്‍സിക് വിദഗ്ധര്‍ അന്വേഷണസംഘത്തെ അറിയിക്കുകയായിരുന്നു. തിരുവനന്തപുരം ഫോറന്‍സിക് ലാബിലാണ് രക്തക്കറ പരിശോധനയ്ക്കയച്ചിരുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് നെഹ്റു കോളെജിലെ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്നും ജിഷ്ണുവിന്റേതെന്ന് സംശയിക്കുന്ന രക്തക്കറ ലഭിച്ചത്. മുറിയിലെ ചുമരില്‍ നിന്നും തറയില്‍ നിന്നുമായിരുന്നു രക്തക്കറ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: