ലണ്ടന്‍: മുല്ലപ്പൂ വിപ്ലവത്തിനു ശേഷം പ്രതിസന്ധി നേരിടുന്ന അറബ് രാജ്യങ്ങളെ ഭീകര സംഘടനയായ അല്‍ ക്വയ്ദ നോട്ടമിടുന്നതായി മുന്നറിയിപ്പ്. ഏകാധിപത്യ ഭരണകൂടങ്ങളെ അട്ടിമറിച്ച് ജനാധിപത്യത്തിനു കൊതിക്കുന്ന രാജ്യങ്ങളെയാണ് അല്‍ ക്വയ്ദ എംഐ 5 സുരക്ഷാ ഏജന്‍സി തലവനാണ് ഇക്കാര്യം പുറത്തുവിട്ടത്.
ടുണീഷ്യ, ലിബിയ, യെമന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ യുവാക്കളെയാണ് തീവ്രവാദത്തിലേയ്ക്ക് ആകര്‍ഷിക്കാന്‍ അല്‍ ക്വയ്ദ പദ്ധതിയൊരുക്കുന്നത്. ബ്രിട്ടന് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതിനു ഈ രാജ്യങ്ങളിലെ യുവാക്കള്‍ക്ക് തീവ്രവാദ പരിശീലനം നല്കി കൂടെക്കൂട്ടാനാണ് അല്‍ ക്വയ്ദയുടെ ഉദ്ദേശം.
1990കളില്‍ അറബ് രാജ്യങ്ങളില്‍ നിന്നു അഫ്ഗാനിസ്ഥാനിലേയ്ക്കു കൂടുമാറിയ അല്‍ ക്വയ്ദ പിന്നീട് താലിബാന്റെ ശക്തി ക്ഷയിച്ചതോടെ പാക്കിസ്ഥാനിലേയ്ക്കും കുടിയേറി. ഇതിപ്പോള്‍ അനുകൂല സാഹചര്യം കണക്കിലെടുത്ത് അറബ് രാജ്യങ്ങളില്‍ ഒരിടവേളയ്ക്കു ശേഷം ശക്തിപ്രാപിക്കാനാണ് അല്‍ ക്വയ്ദ ശ്രമിക്കുന്നതെന്ന് സുരക്ഷ ഏജന്‍സി ഡയറക്ടര്‍ ജന. ജൊനാഥന് ഇവാന്‍സ് പറഞ്ഞു.
മുല്ലപ്പൂ വിപ്ലവത്തിനു ശേഷം പ്രതിസന്ധി നേരിടുന്ന അറബ് രാജ്യങ്ങളില്‍ വേരുറപ്പിക്കാന്‍ അനുകൂല സാഹചര്യമാണ് അല്‍ ക്വയ്ദയ്ക്കുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രിട്ടനാണ് ഇത് ഏറ്റവും കൂടുതല്‍ ഭീഷണിയാകുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: