മോദിപ്പേടിയില്‍ ഇപ്പോള്‍ ചൈനയും.ഇന്ത്യ വികസനത്തിലേക്കു കുതിക്കുകയാണെന്നും മോദിയെ പേടിക്കണമെന്നും ചൈന. മുന്‍പ് ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ചതിന്റെ രാഷ്ട്രീയ നീതിയാണ് പേടി നിറഞ്ഞ ഈ ഏറ്റു പറച്ചില്.എല്ലാംകൊണ്ടും ലോകത്തിലെ മുന്‍നിര രാജ്യമായി മോദിയുടെ ഇന്ത്യ മാറുന്നുവെന്നാണ് ചൈനയുടെ സത്യസന്ധമായ വിലയിരുത്തല്‍.
ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഒരു കമ്പനിയുടെ സര്‍വേയിലെ കാര്യങ്ങള്‍ ചുവടുപിടിച്ച് ചൈനയിലെ ഔദ്യോഗിക മാധ്യമമായ ഗ്ളോബല്‍ ടൈംസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.ഇതാണു പോക്കെങ്കില്‍ ആഗോള സാമ്പത്തിക മേഖലയിലെ തലസ്ഥാനമായി മാറും ഇന്ത്യ എന്നാണ് റിപ്പോര്‍ട്ടു പറയുന്നത്.മുന്‍പ് വിദേശ മാധ്യമങ്ങളെല്ലാം തുടര്‍ച്ചയായി അമേരിക്ക,ചൈന,റഷ്യ,ഫ്രാന്‍സ്,ജപ്പാന് എന്നിങ്ങനെ ചില രാജ്യങ്ങളെ മാത്രം ഏതു കാര്യത്തിലും മുന്നിരയില്പ്പെടുത്തി ആഘോഷിക്കുകയായിരുന്നു.ചിലപ്പോള്‍ അമേരിക്കയ്ക്കു പകരം ചൈനയെ മുന്നില്‍ നിര്‍ത്തും.ചിലപ്പോഴത് റഷ്യയാകും.ഇങ്ങനെ ഈ രാജ്യങ്ങളെ സുഖിപ്പിച്ചുള്ള പരിപാടിയായിരുന്നു ഇത്തരം മാധ്യമങ്ങള്‍ നടത്തിയിരുന്നത്.മോദിയുടെ ഇന്ത്യയെ അംഗീകരിക്കാന്‍ അവര്‍ക്കു മടിയായിരുന്നു.ഇന്നത് ചൈനയ്ക്കു തന്നെ അംഗീകരിക്കേണ്ടി വന്നു.
ലോക ജനസംഖ്യയില്‍ രണ്ടാം സ്ഥാനമുള്ള ഇന്ത്യയില്‍ ചെറുപ്പക്കാര്‍ക്ക് അതിലുള്ള ഗണ്യമായ സ്ഥാനവും അവരുടെ കഴിവും ബുദ്ധി വൈഭവവും ഇന്ത്യ പ്രയോജനപ്പെടുത്തുന്നത് ചൈനയെ ശരിക്കും അലട്ടുന്നുണ്ട്.ഈ ചെറുപ്പത്തെ മോദി സര്‍ക്കാര്‍ ശരിക്കും വഴി കാണിക്കുന്നുണ്ടെന്നും അവര്‍ക്കറിയാം.മേക്ക് ഇന്‍ ഇന്ത്യ പുതിയൊരു ഇന്ത്യയെ പരുവപ്പെടുത്തുകയാണെന്നു ചൈന ഭയപ്പെടുന്നുണ്ട്.സൗരോര്‍ജ വിഷയത്തില്‍ ഇന്ത്യയുടെ കുതിപ്പും ചൈനയ്ക്കു വിഷയമാകുന്നുണ്ട്.സമ്പത്തിലും ആയുധശേഷിയിലും അമേരിക്കയുടെ മുന്നിലേക്കെത്താന്‍ ചൈന വെമ്പല്‍ കൊള്ളുമ്പോഴാണ് ആ വഴിയിലുള്ള ഇന്ത്യയുടെ വളര്‍ച്ച ചൈനയെ ആശങ്കയിലാഴ്ത്തുന്നത്.
ഇതിനിടയിലാണ് മോദിയുടെ സുപ്രധാനമായ ശ്രീലങ്കന്‍ സന്ദര്‍ശനം.ശ്രീലങ്കയെ ചൈന താവളമാക്കുന്നത് ഇന്ത്യയെ ആശങ്കയിലാഴ്ത്തിയിരുന്നു.ഇതു മനസില്‍വെച്ചുകൊണ്ടാണ് മോദിയുടെ രണ്ടാം ശ്രീലങ്കന്‍ സന്ദര്‍ശനം.അതിന് ഇപ്പഴേ ഫലം കണ്ടു.ചൈനയുടെ അന്തര്‍വാഹിനി അടുപ്പിക്കാനാവില്ലെന്നു ശ്രീലങ്ക പറഞ്ഞു കഴിഞ്ഞു.ഇപ്പോള്‍ വന്‍ശക്തി അമേരിക്കയല്ല ഇന്ത്യയാണെന്നു ചൈന തിരിച്ചറിഞ്ഞിട്ടുണ്ട്.മോദിയുടെ നേതൃത്വത്തില്‍ ഭാവിയിലേക്കു കുതിക്കുകയാണ് ഇന്ത്യ.ഒപ്പം എത്താനല്ല പിന്നിലെത്താനെങ്കിലും ഒത്തിരി വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നും ചൈനയ്ക്കറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: