ജനവിരുദ്ധരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇനി വീട്ടിലിരിക്കാം.സംഭവം യുപിയിലാണ്. കുറഞ്ഞകാലംകൊണ്ട് ജനകീയന്‍ എന്നു പേരെടുത്ത യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിപ്ളവകരമായ പുതിയ നിര്‍ദേശം ഇന്ത്യയില്‍ തന്നെ ആദ്യമായിരിക്കും. കഴിവില്ലാത്ത,50കഴിഞ്ഞ ഉദ്യോഗസ്ഥരെ പിരിച്ചു വിടാനാനാണ് യോഗിയുടെ നിര്‍ദേശം. വെറുതെയല്ല, മുഴുവന്‍ ആനുകൂല്യങ്ങളും ഇവര്‍ക്കു നല്കി നിര്‍ബന്ധിത വിരമിക്കലിനാണ് നിര്‍ദേശം.
ഇനി പഴയ യുപി ആകില്ലെന്ന കാര്‍ക്കശ്യത്തോടെയാണ് യോഗി ആദിത്യനാഥിന്റെ നീക്കം.ഇതിന്റെ മുന്നോടിയായി കാലോചിതമായ നിരവധി മാറ്റങ്ങളാണ് യുപിയില്‍ വന്നു കൊണ്ടിരിക്കുന്നത്.അതിന്റെ ഭാഗം തന്നെയാണ് ഈ പുതിയ നിര്‍ദേശവും. കഴിവ്,സമയ കൃത്യത,പൊതുജനങ്ങള്‍ക്കിടയിലുള്ള പ്രതിഛായ എന്നിവ വിലയിരുത്തിയാകും പിരിച്ചു വിടേണ്ടവരുടെ പട്ടിക തയ്യാറാക്കുന്നത്.
ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാട്ടിക്കൂട്ടുന്ന അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കു കൈയും കണക്കുമില്ല.മൊത്തത്തില്‍ പൊതുജന ദ്രോഹമാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്.ഇതിനെതിരെ ശബ്ദിക്കാന്‍ ആരും തയ്യാറല്ല. അവിടേയും യോഗി ആദിത്യനാഥ് വ്യത്യസ്തനാകുകയാണ്. ജൂണ്‍ 30നകം പിരിച്ചുവിടേണ്ടവരുടെ പട്ടിക തയ്യാറാകും. ഇക്കണക്കിനുപോയാല്‍ വലിയൊരു ശതമാനം ഉദ്യോഗസ്ഥര്‍ വീട്ടിലിരിക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: