ഇസ്ളാമാബാദ്: പാക്ക്-ചൈന സാമ്പത്തിക ഇടനാഴിക്കെതിരെ ഗില്‍ജിത്തില്‍ വന്‍ പ്രക്ഷോഭം. ഗില്ജത്ത് ബാള്‍ട്ടിസ്ഥാന്‍ മേഖലകളിലാണ് സമരം കനത്തിരിക്കുന്നത്. വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് എന്നപേരില്‍ ബീജിങ്ങില്‍ ചൈന ഇടനാഴിക്കുവേണ്ടി ഉച്ചകോടി സംഘടിപ്പിച്ചട്ടുണ്ട്. ഇത് നടക്കുന്നതിനിടെയാണ് പാക്കിസ്ഥാനില്‍ പ്രക്ഷോഭം ശക്തമായത്.
പാക്കിസ്ഥാന് അടക്കം 29 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ഉച്ചകോടി ബെയ്ജിങ്ങില്‍ നടക്കുന്നതിനിടയിലാണ് പ്രതിഷേധം ശക്തമായത്. കാറക്കോറം സ്റ്റുഡന്റ്സ് അസോസിയേഷന്, ബല്‍വാരിസ്ഥാന്‍ നാഷണല്‍ സ്റ്റുഡന്റ്സ് ഓര്ഗനൈസേഷന്, ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാന്‍ യുണൈറ്റഡ് മൂവ്മെന്റ് തുടങ്ങി നിരവധി സംഘടനകള്‍ സമരത്തിലുണ്ട്. സാമ്പത്തിക ഇടനാഴി ഗില്‍ജിത്ത് പിടിച്ചെടുക്കാനുള്ള കുതന്ത്രമാണ്. ഗില്‍ജിത്ത് ബാള്ട്ടിസ്ഥാനികളെ അടിമത്തത്തിലേക്ക്നയിക്കാനുളള പരിപാടിയാണിത്. അവര്‍ ആരോപിക്കുന്നു. ഈ മേഖല പിടിച്ചെടുക്കാനുള്ള ചൈനയുടെ കുതന്ത്രമാണിത്. അവര്‍ പറഞ്ഞു.
ചൈനീസ് ഏകാധിപത്യം അവസാനിപ്പിക്കുകയെന്ന് എഴുതിയ പ്ളേക്കാര്ഡുകളുമായി നൂറുകണക്കിനാള്‍ക്കാരാണ് പ്രക്ഷോഭങ്ങളില്‍ അണിചേരുന്നത്. പാക്കിസ്ഥാന്റെ സഹായത്തോടെയാണ് ചൈന കടന്നുകയറുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. പടിഞ്ഞാറന്‍ ചൈനയലെ സിങ്ങ്ജിയാങ്ങില് നിന്ന് ബലൂചിസ്ഥാനിലെ ഗ്വദര്‍ തുറമുഖം വരെയാണ് സാമ്പത്തിക ഇടനാഴിയന്ന റോഡ്.51 കോടി ഡോളറാണ് ഇതിനു വരുന്ന ചെലവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: