ബഹുസ്വരതയാണ് പ്രപഞ്ചത്തിന്റെ ആത്മാവ് എന്ന് അബ്ദു സമദ് സമദാനി എംപിയുടെ വാക്കുകള്‍ അദ്ദേഹത്തിന്റെ മനസ്സില്‍നിന്നു വന്നതല്ലെന്നത് കേള്‍വിക്കാര്‍ക്കെല്ലാം മനസ്സിലാവും. തന്റെ ജീവിതത്തില്‍പോലും അത് നടപ്പിലാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലയെന്നും നമുക്കറിയാം.
എസ്വൈഎസ് സംഘടിപ്പിച്ച ഒരു സെമിനാറിലാണ് സമദാനി ഇത് പറഞ്ഞത്. ബൈബിളും ഖുര്‍ആനും ഒന്നും ബഹുസ്വരതയെ അംഗീകരിക്കുന്നില്ല. ബഹുസ്വരത അംഗീകരിച്ചാല്‍ ഇസ്ലാമിനും ക്രിസ്തുമതത്തിനും നിലനില്‍പ്പ് തന്നെ ഇല്ലാതാവും. സെമറ്റിക് മതങ്ങളുടെ സകലവിധ പ്രവര്‍ത്തനങ്ങളും ലോകത്തെ തങ്ങളുടെ മതത്തിന്റെ കീഴില്‍ കൊണ്ടുവരികയെന്നതാണ്. അതിനായി ഇതര മതക്കാരെ പരിവര്‍ത്തനം ചെയ്യിക്കുന്നത് ഒരു മതവിശ്വാസിയുടെ കര്‍ത്തവ്യമായി അവര്‍ കണക്കാക്കുകയും ചെയ്യുന്നു. അത്തരം ഒരു മതത്തിന്റെ വക്താവായി നിന്നുകൊണ്ട് ബഹുസ്വരതയെപ്പറ്റി പ്രസംഗിക്കുന്നത് ഹൈന്ദവരെ പറ്റിക്കാന്‍ വേണ്ടിയാണെന്ന് അറിയാത്തവര്‍ ഹൈന്ദവര്‍ മാത്രമായിരിക്കും. മുസ്ലിങ്ങള്‍ മാത്രമുള്ളൊരു സദസ്സില്‍ അനാവശ്യമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഇങ്ങനെ പ്രസംഗിക്കുന്നത് കാപട്യം അല്ലാതെന്താണ്?
മെല്ലെയാണങ്കിലും ഹിന്ദുക്കള്‍ ഈ സത്യം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തരം പ്രസംഗങ്ങള്‍ക്ക് ഭാരതത്തില്‍ അധികകാലം മാര്‍ക്കറ്റ് ഉണ്ടാവില്ല. പ്രസംഗത്തിലല്ലാതെ ജീവിതത്തിലും താന്‍ ബഹുസ്വരതയെ അംഗീകരിക്കുന്നുവെന്ന് ഒരു സെമിറ്റിക് മതക്കാര്‍ക്ക് കഴിയുന്ന കാലത്ത് ലോകത്ത് മതസംഘര്‍ഷം ഇല്ലാതാവും.
അഡ്വ. ജയഭാനു പി.
കോഴിക്കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: