സംസ്ഥാനത്തെ അപക്സ് സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ 1995 ല്‍ എ.കെ.ആന്റണി സര്‍ക്കാര്‍ പിഎസ്സിക്ക് വിട്ടതാണ്. നാളിതുവരെ സര്‍ക്കാരുകള്‍ മാറി മാറി വന്നിട്ടും ഏഴ് സ്ഥാപനങ്ങള്‍ മാത്രമാണ് സ്പെഷ്യല്‍ റൂള്‍സ് തയ്യാറാക്കി പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ. ബാക്കി സ്ഥാപനങ്ങള്‍ 22 വര്‍ഷം കഴിഞ്ഞിട്ടും സ്പെഷ്യല്‍ റൂള്‍സ് തയ്യാറാക്കാതെയും ഫയലുകള്‍ പൂഴ്ത്തിവച്ചും ഒഴിവുകള്‍ പിഎസ്സിയെ അറിയിക്കാത്തതിനാല്‍ ആയിരക്കണക്കിന് തൊഴിലവസരം സഹകരണ മേഖലയില്‍ നഷ്ടമാവുന്നുണ്ട്.
കെഎസ്സിഎആര്ഡിബി, മാര്‍ക്കറ്റ് ഫെഡ്, റബര്‍ മാര്‍ക്ക്, ഹോസ്പിറ്റല്‍ ഫെഡ്, വനിതാ ഫെഡ്, ലേബര്‍ ഫെഡ്, കേരഫെഡ്, കയര്‍ഫെഡ്, കാപെക്സ്, സുരഭി, റുട്രോണിക്സ്, റൈഡ്കോ, റബ്കോ, കോസ്റ്റെക് തുടങ്ങിയവ ഇനിയും സ്പെഷ്യല്‍ റൂള്‍സ് തയ്യാറാക്കാത്തവയാണ്.
ഇവിടത്തെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടാന്‍ വേണ്ടി സ്പെഷ്യല്‍ റൂള്‍സ് തയ്യാറാക്കാന്‍ കാലതാമസം ഉണ്ടാകുമെന്നതിനാല്‍ ‘ഗവണ്മെന്റ് എക്സിക്യൂട്ടീവ്’ ഓര്‍ഡര്‍ ഇറക്കി നിയമനങ്ങള്‍ പിഎസ്സിക്ക് വിടാന്‍ നടപടി സ്വീകരിക്കണം.
അരുണ്‍ എസ്.
തിരുവനന്തപുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: