പത്തനാപുരം: ക്യഷിയോടുളള മനുഷ്യന്റെ സമീപനത്തില്‍ മാറ്റം വന്നാലേ കാര്‍ഷിക മേഖല രക്ഷപെടൂവെന്ന് ക്യഷി മന്ത്രി വി.എസ് .സുനില്‍ കുമാര്‍. കാര്‍ഷിക മേഖലയില്‍ ആയിരം മൂല്യവര്‍ദ്ധിത ഉത്പനങ്ങളുടെ സംരംഭങ്ങള്‍ തുടങ്ങുമെന്നും മന്ത്രി പത്തനാപുരത്ത് പറഞ്ഞു.
പാലരുവി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ ഹെഡ് ഓഫീസ് പത്തനാപുരം കല്ലുംകടവില്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷിഭവനുകളില്‍ മാത്രമല്ല ഫാര്‍മേഴ്സ് ക്ലബ്ബുകള്‍ വഴിയും, ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി വഴിയും സര്‍ക്കാര്‍ കാര്‍ഷിക ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കും. ഹെക്ടര്‍ കണക്കിന് സ്ഥലമാണ് തരിശായി കിടക്കുന്നത്.
മഴ ഉണ്ടായാലും വെള്ളം ഉണ്ടാകില്ല. തോടും, തണ്ണീര്‍തടവും,തോടുകളും, ചാലുകളും വേണം. ഇത് വേണമെങ്കില്‍ കൃഷി വേണം. കൃഷിസ്ഥലമാണ് ജല സ്രോതസ്. പ്രകൃതി വിഭവങ്ങളുടെ ശോഷണമാണ് ഇന്ന് കാണുന്ന പല പ്രശ്നങ്ങള്‍ക്കും കാരണമെന്നും അദ്ദേഹം പറഞ്ഞു.അഡ്വ. ബിജു കെ മാത്യു, കെ എന്‍ ബാലഗോപാല്‍, കെ രാജഗോപാലും, എസ്. ജയമോഹന്, എം.ശിവശങ്കര പിളള, എസ്.വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: