ജനീവ: ആഗോളതലത്തില്‍ കൗമാരക്കാരുടെ ഏറ്റവും വലിയ കൊലപാതകി റോഡ് അപകടങ്ങളാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). 2015ല്‍ 1.2 മില്യണിലധികം കൗമാരക്കാര്‍ മരണമടഞ്ഞുവെന്നും ഇതില്‍ പത്തില്‍ ഒരാളുടെ മരണത്തിന് കാരണമായത് റോഡ് അപകടങ്ങളാണെന്നും ഡബ്ല്യുഎച്ച്ഒയുടെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ബിബിസി പറഞ്ഞു.
അപകട മരണങ്ങളില്‍ 15-19നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളാണ് കൂടുതലെന്നും യൂറോപ്പ്, അമേരിക്ക, കിഴക്കന്‍ മെഡിറ്ററേനിയന്‍ തുടങ്ങിയ പ്രദേശങ്ങളിലെ ദരിദ്രരാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ അധികവുമെന്നും റിപ്പോര്‍ട്ട് പറയുന്നു. മരണപ്പെട്ടവര്‍ കൂടുതലും കാല്‍നടയാത്രക്കാര്‍, സൈക്കിള്‍ യാത്രക്കാര്‍, മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെടുന്നവരാണ്. കരുതലില്ലാതെ റോഡ് ഉപയോഗിക്കുന്നതു തന്നെയാണ് അപകടങ്ങള്‍ക്ക് ഇടയാക്കുന്നത്.
എന്നാല്‍ കൗമാരക്കാരായ പെണ്‍കുട്ടികളുടെയും യുവതികളുടെയും ഏറ്റവും വലിയ ആഗോള കൊലയാളി ചെസ്റ്റ് ഇഫക്ഷനും, സ്വയം ഏല്‍പ്പിക്കുന്ന പീഡകളുമാണ്. സ്വയം ഏല്‍പ്പിക്കുന്ന പീഡകള്‍ മൂലമുള്ള മരണങ്ങള് പല പ്രദേശങ്ങളിലും വര്‍ധിക്കുന്നതായി ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് എഴുതിയ ആന്റണി കോസ്റ്റലോ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: