ഹേഗ്: ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന് കുല്ഭൂഷന് യാദവിനെ വധശിക്ഷയ്ക്കു വിധിച്ച പാക്കിസ്ഥാന് നടപടിയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് വിധി പറയും. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് വിധിയുണ്ടാകുമെന്നാണ് കരുതുന്നത്.
ചാരനെന്നു മുദ്രകുത്തി കുല്‍ഭൂഷനെ വധശിക്ഷയ്ക്കു വിധിച്ച പാക് നടപടിക്കെതിരെ ഈ മാസം എട്ടിനാണ് ഇന്ത്യ നെതര്‍ലന്‍ഡ്സിലെ ഹേഗിലുള്ള രാജ്യാന്തര കോടതിയെ സമീപിച്ചത്. ഇന്ത്യയുടെ ഭാഗം മാത്രം കേട്ട് അന്നു തന്നെ വിധി സ്റ്റേ ചെയ്ത കോടതി, തിങ്കളാഴ്ച ഇരു രാജ്യങ്ങളുടെയും വിശദമായ വാദം കേട്ടു.
വിചാരണക്കിടെ ശിക്ഷ നടപ്പാക്കിയേക്കാമെന്ന ആശങ്ക ഇന്ത്യ കോടതിയെ അറിയിച്ചിരുന്നു. കുല്‍ഭൂഷന്റെ കുറ്റസമ്മതമെന്ന നിലയില്‍ പാക്കിസ്ഥാന് ഹാജരാക്കിയ വീഡിയൊ കാണേണ്ടതില്ലെന്ന് കോടതി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: