ബീജിങ് : ദക്ഷിണ ചൈനയിലെ വിവാദ ദ്വീപില്‍ ചൈന റോക്കറ്റ് ലോഞ്ചറുകള്‍ സ്ഥാപിച്ചു. ചൈനീസ് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. വിയറ്റ്നാം, മലേഷ്യ, ബ്രൂണെ, ഫിലിപ്പീന്‍സ്, തായ്വാന് തുടങ്ങിയ രാജ്യങ്ങളുമായി തര്ക്കത്തിലുള്ളതാണ് ഈ ദ്വീപ്. സ്വന്തം അധീനതയിലുള്ള സ്ഥലം വിനിയോഗിക്കാനുള്ള അധികാരം ചൈനയ്ക്കുണ്ടെന്നും പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സിഎസ്/എആര്‍-1 55 എംഎം ആന്റി ഫ്രോഗ്മാന്‍ വിഭാഗത്തിലുള്ളതാണ് ഈ റോക്കറ്റ് ലോഞ്ചറുകള്‍. ശത്രുക്കളുടെ ഏതുവിധത്തിലുള്ള ആക്രമണവും മനസിലാക്കി പ്രതിരോധിക്കാന്‍ ഇതിനു സാധിക്കും. എന്നാല്‍ റോക്കറ്റ് ലോഞ്ചറുകള്‍ സ്ഥാപിച്ചത് എപ്പോഴാണെന്നത് വ്യക്തമല്ല.
2014 മെയില്‍ വിയറ്റ്നാം മുങ്ങല്‍ വിദഗ്ധര്‍ ഈ ദ്വീപില്‍ മത്സ്യബന്ധന വലകള്‍ സ്ഥാപിച്ചിരുന്നു. ഇതാണ് റോക്കറ്റ് ലോഞ്ചറുകള്‍ സ്ഥാപിക്കാനുള്ള കാരണമെന്നാണ് കണക്കാക്കുന്നത്. അതിനിടെ ചൈനയുടെ ഈ നീക്കത്തെ വിമര്‍ശിച്ച് യുഎസ് ഉള്‍പ്പടെയുള്ള വിവിധ രാജ്യങ്ങള്‍ രംഗതെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: