മുബൈ: പ്രതിസന്ധിഘട്ടങ്ങളില്‍ ടീമുകള്‍ക്ക് ആശ്രയിക്കാവുന്ന ബാറ്റ്സ്മാനാണ് താനെന്ന് മുന്‍ ഇന്ത്യ നായകന് എം.എസ്.ധോണി ഒരിക്കല്‍ കൂടി തെളിയച്ചു. അടിപൊളി ബാറ്റിംഗളിലൂടെ ധോണി റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സിനെഇന്ത്യന് പ്രീമിയര്‍ ലീഗിന്റെ ഫൈനലിലെത്തിച്ചു. പൂനെയുടെ മുന്‍ നായകന് കൂടിയായ ധോണി 26 പന്തില്‍ പുറത്താകാതെ നേടിയ 40 റണ്‍സാണ് വിജയത്തിലേയ്ക്കുളള പടിവാതില്‍ തുറന്നത്.
രണ്ടു വിക്കറ്റുകള്‍ തുടക്കത്തിലേ നഷ്ടപ്പെട്ട തകര്‍ച്ചയിലേക്ക് നീങ്ങിയ പൂനെയെ രഹാനെയും (56) തിവാരിയുമാണ് (58) ഉയര്‍ത്തിക്കൊണ്ടുവന്നത്.ഒരു ഘട്ടത്തില്‍ മൂന്ന് 89 റണ്‍സെന്ന നിലയിലായിരുന്നു.
അവസാന രണ്ട് ഓവര്‍ ശേഷിക്കെ പൂനെയുടെ സ്കോര്‍ മൂന്നിന് 121ന്. അവസാന പന്ത്രണ്ടുപന്തില് ധോണി ആഞ്ഞടിച്ചതോടെ സ്കോര്‍ 162 റണ്‍സിലെത്തി. മക്ലീനഘന്‍ എറിഞ്ഞ 19ാം ഓവറില്‍ 26 റണ്‍സും ബുംറെയുടെ 20-ാം ഓവറില്‍ 15 റണ്‍സും നേടി.അവസാന രണ്ടു ഓവറില്‍ അഞ്ചു സിക്റും ഒരു ഫോറും ഉള്‍പ്പെടെ 41 റണ്‍സ് ധോണിയും തിവാരിയും ചേര്‍ന്ന് അടിച്ചെടുത്തു.ഇതോടെ പൂനെയുടെ സ്കോര്‍ 162 റണ്‍സിലെത്തി.
മറുപടി പറഞ്ഞ മുംബൈയ്ക്ക് 20 ഓവറില്‍ ഒമ്പതു വിക്കറ്റിന് 142 റണ്‍സേ എടുക്കാനായൊള്ളു. ഇരുപതു റണ്‍സ് വിജയവുമായി പൂനെ ഫൈനലില്‍ കടന്നു.
പൂനെയുടെ സുന്ദര്‍ പതിനാറ് റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. സുന്ദറാണ് കളിയിലെ കേമന്‍.താക്കൂര്‍ 37 റണ്‍സിന് മൂന്ന് വിക്കറ്റ് കീശയിലാക്കി. മുംബൈയ്ക്കുവേണ്ടി പാര്‍ഥിവ് പട്ടേല്‍ 52 റണ്‍സ് നേടി.
ധോണിയുടെ ഈ പ്രകടനത്തെ പൂനെ ടീമിന്റെ ഉടമ സഞ്ജീവ് ഗോയങ്കയുടെ സഹോദരന് ഹര്‍ഷ് ഗോയങ്ക വാഴ്ത്തി. ഈവര്‍ഷമാദ്യം ധോണിയെ പര്യസമായി വിമര്‍ശിച്ച ഹര്‍ഷ് ഗോയങ്ക ഐപിഎല്‍ ക്വാളിഫെയര്‍ ഒന്ന് മത്സരത്തില്‍ മുംബൈക്കെതിരെ ധോണിയുടെ അടിപൊളി ബാറ്റിംഗ് കണ്ട് മുന്‍ നിലപാട് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: